പത്തനംതിട്ട: ഭക്ഷണം കഴിച്ചതിൻറെ പണം ചോദിച്ചതിന് തട്ടുകട ഉടമയെയും കുടുംബത്തെയും മർദ്ദിച്ചെന്ന് പരാതി. പത്തനംതിട്ട പൂങ്കാവിലെ തട്ടുകട ഉടമ ലിനോ, അച്ഛൻ സിബി, അമ്മ ലിൻസി എന്നിവർക്കാണ് മർദ്ദനമേറ്റത്.
എട്ടംഗ സംഘമാണ് ഇവരെ മർദ്ദിച്ചത്. പൂങ്കാവ് സ്വദേശി ആരോമലിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്നും കുടുംബം പറയുന്നു.പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പല തവണ ഭക്ഷണം കഴിച്ചതിന്റെ പണം ആരോമലും സുഹൃത്തുക്കളും പണം തരാനുണ്ടായിരുന്നെന്നും ഇത് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് ലിനോ ആരോപിക്കുന്നു.
Discussion about this post