ന്യൂഡൽഹി: നേപ്പാളിൽ തകർന്നുവീണ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 68 യാത്രക്കാരും നാല് ജീവനക്കാരുമുൾപ്പെടെ 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രികരിൽ 5 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം.
വിമാനത്തിൽ 53 നേപ്പാൾ സ്വദേശികൾക്കും 5 ഇന്ത്യക്കാർക്കും പുറമേ, 4 റഷ്യക്കാരും ഒരു ഐറിഷ് പൗരനും 2 കൊറിയക്കാരും ഒരു അർജന്റീനക്കാരനും ഒരു ഫ്രഞ്ച് സ്വദേശിയുമാണ് ഉണ്ടായിരുന്നത്. ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും രാവിലെ 10.33ന് പറന്നുയർന്ന വിമാനം പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേക്ക് സമീപം തകർന്നുവീണ് കത്തിയമരുകയായിരുന്നു.
സംഭവത്തിൽ ഇന്ത്യൻ സർക്കാർ പ്രസ്താവന ഇറക്കുകയും ഹെൽപ്പ്ലൈൻ നമ്പറുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്. നേപ്പാൾ സർക്കാർ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. വിമാനം തകർന്നുവീഴാൻ ഇടയായ സാഹചര്യത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല.
Discussion about this post