ന്യൂഡൽഹി: ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന ഒരു സംഘടനയേയും രാജ്യത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. അന്താരാഷ്ട്ര ഇസ്ലാമിക ക്രമം കൊണ്ടുവരാനാണ് സിമി ശ്രമിച്ചത്. സിമിയുടെ നിരോധന ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സത്യവാങ്മൂലം. 2001ലെ സിമി നിരോധനവുമായി ബന്ധപ്പെട്ടുള്ള ഹർജിയാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. നേരത്തെ തന്നെ ഈ ഹർജി സുപ്രീംകോടതിയുടെ മുന്നിൽ എത്തിയിരുന്നെങ്കിലും, അതിന്റെ വാദങ്ങളിലേക്കൊന്നും കോടതി കടന്നിരുന്നില്ല.
2019ലെ യുഎപിഎ ട്രൈബ്യൂണൽ അനുസരിച്ചും സിമിയുടെ നിരോധനം ശരിവച്ചതാണ്. ഈ കാര്യങ്ങളെല്ലാം ചോദ്യം ചെയ്ത് പഴയ സിമി പ്രവർത്തകൻ നൽകിയ ഹർജിയാണ് ഇന്ന് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ എത്തുന്നത്. ഇതിലാണ് ഇപ്പോൾ കേന്ദ്രം നിലപാട് വ്യക്തമാക്കുന്നത്.
സിമി അടക്കമുള്ള സംഘടനകൾ രാജ്യത്ത് ഇസ്ലാമിക ഭരണം കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അത്തരം ശ്രമങ്ങളെ അനുവദിക്കാനാകില്ല എന്നാണ് കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ഇസ്ലാമിക ക്രമം ഇന്ത്യയിൽ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് ഇവർ നടത്തിയത്. ഇത് ഇന്ത്യയിലെ നിയമങ്ങൾക്ക് വിരുദ്ധമാണ്. ഇത്തരത്തിൽ രാജ്യ വിരുദ്ധമായി രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരെ പ്രവർത്തിക്കുന്ന സംഘടനകളെ നിരോധിക്കുക എന്നത് സർക്കാരിന്റെ നിലപാടാണ് എന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
Discussion about this post