ദാവോസ്: പാകിസ്താനും ഇന്ത്യയുമായി സമാധാനം പുന:സ്ഥാപിക്കാനുളള ശ്രമങ്ങൾക്ക് നരേന്ദ്രമോദിയെ ഒരു പങ്കാളിയായി പാകിസ്താൻ കാണുന്നില്ലെന്ന് മന്ത്രി ഹിന റബ്ബാനി ഖാർ. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു ഹിന റബ്ബാനി ഖാർ.
മുൻപ് ഇന്ത്യൻ പ്രധാനമന്ത്രിമാരായിരുന്ന മൻമോഹൻ സിംഗിലും അടൽ ബിഹാരി വാജ്‌പേയിയിലും പാകിസ്താന് ഈ പങ്കാളിത്തം കാണാമായിരുന്നു. എന്നാൽ നരേന്ദ്രമോദിയെ അങ്ങനെ കാണാനാകില്ല.
ഇന്ത്യയും പാകിസ്താനും തമ്മിലുളളത് സൗത്ത് ഏഷ്യൻ മേഖലാ പ്രശ്‌നം അല്ല. അത് ഇന്ത്യയും പാകിസ്താനും മാത്രമുളള വിഷയമാണ്. പ്രശ്‌നം ഇന്ത്യയുടെ ഭാഗത്താണെന്നും ഹിന റബ്ബാനി ഖാർ കുറ്റപ്പെടുത്തി. നരേന്ദ്രമോദി ഇന്ത്യയിൽ നല്ലതായിരിക്കും പക്ഷെ പാകിസ്താന് അദ്ദേഹത്തെ പങ്കാളിയായി കാണാൻ ആകില്ല. അവർ പറഞ്ഞു.
പാകിസ്താൻ വിദേശകാര്യമന്ത്രിയായിരിക്കെ ഇന്ത്യ സന്ദർശിച്ചപ്പോഴുണ്ടായ അനുഭവം പരാമർശിച്ചാണ് ഹിന റബ്ബാനിയുടെ വാക്കുകൾ. ഇരുരാജ്യങ്ങളും തമ്മിൽ മെച്ചപ്പെട്ട സഹകരണം ഉറപ്പാക്കാൻ താൻ അങ്ങേയറ്റം കഠിനമായി പ്രയത്‌നിച്ചു. പക്ഷെ ഫലം കണ്ടില്ല. അന്ന് പാകിസ്താൻ ഇന്നുളളതിനേക്കാൾ മെച്ചപ്പെട്ട സ്ഥിതിയിലായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന പരോക്ഷ ആരോപണവും ഹിന റബ്ബാനി ഖാർ ഉന്നയിച്ചു. നേരത്തെ ഇന്ത്യയിൽ എല്ലാ മതസ്ഥരും സഹവർത്തിത്വത്തോടെ വസിച്ചിരുന്നു. ഇന്ന് അങ്ങനെയല്ല. പാകിസ്താനിൽ ഒരു പ്രശ്‌നവും ഇല്ലെന്ന് അല്ല താൻ പറയുന്നത്. എന്നാൽ ന്യൂനപക്ഷങ്ങളെ പാകിസ്താൻ സർക്കാർ സംരക്ഷിക്കുന്നുണ്ടെന്നും ഹിന റബ്ബാനി ഖാർ അവകാശപ്പെടുന്നു. പാകിസ്താനിൽ ഹിന്ദു വിഭാഗങ്ങൾ നിരന്തരം പീഡനത്തിന് ഇരയാകുന്നതും ക്ഷേത്രങ്ങൾ തകർക്കപ്പെടുന്നതും ഹിന റബ്ബാനി ഖാർ പരാമർശിച്ചില്ല.
Discussion about this post