ഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസില്‍ ഗോമാംസം വിതരണം ചെയ്തുവെന്ന് തെറ്റായ വിവരം നല്കിയ ആളെ പോലിസ് കസ്റ്റഡിയിലെടുത്തു. ഹിന്ദു സേന നേതാവ് വിഷ്ണുഗുപ്തയെ ആണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.പാർലമെന്റ് സ്ട്രീറ്റ് പോലിസാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
കേരള ഹൗസില്‍ പശു ഇറച്ചി വിതരണം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി വിഷ്ണുഗുപ്തയാണ് പോലിസിനെ വിളിച്ചത്. ഹിന്ദുസേനയുടെ അക്രമഭീഷണി ഭയന്ന് കേരള ഹൗസിന് സംരക്ഷണം നല്‍കുകയാണ് ഉണ്ടായത് എന്നാണ് പോലിസ് പിന്നീട് പറഞ്ഞത്. പോലിസിനൊപ്പം ഹിന്ദു സേന പ്രവര്‍ത്തകരും കേരള ഹൗസില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കേരള ഹൗസില്‍ ഒരു മലയാളം അറിയാവുന്ന ആളുകള്‍ ഉള്‍പ്പടെ മൂന്ന് പേര് എത്തിയിരുന്നുവെന്ന് കേരള ഹൗസ് ജീവനക്കാര്‍ പറഞ്ഞിരുന്നു. കേരളത്തിലെ ഒരു ഹിന്ദു സംഘടന നേതാവ് നല്കിയ വിവരപ്രകാരമാണ് കേരള ഹൗസില്‍ പശു ഇറച്ചി വിതരണം ചെയ്തതതായി അറിഞ്ഞത് എന്നാണ് വിഷ്ണുഗുപത ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. കേരളത്തില്‍ നിന്നുള്ള നേതാവിന്റെ പങ്കാളിത്തം വിവിധ മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കിയിരുന്നു.
വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രചരണം നടത്തി എന്നതുള്‍പ്പടെയുള്ള കുറ്റങ്ങളാണ് വിഷ്ണുഗുപ്തയില് ചുമത്താന്‍ സാധ്യത.
Discussion about this post