എറണാകുളം :അനധികൃത വായ്പകൾ നൽകി സിപിഎം കമ്മീഷൻ കൈപ്പറ്റിയെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കി എൻഫേഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂരിന് സമാനമായി സി പി എം ഭരിക്കുന്ന 20 സഹകരണബാങ്കുകളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം തുടങ്ങി. കൂടുതൽ സഹകരണ ബാങ്കുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും എന്നാണ് വിവരം.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന്റെ് 63. 62 ലക്ഷം രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം. മറ്റ് സഹകരണ ബാങ്ക് തട്ടിപ്പുകളിൽ പാർട്ടിയുടെ പങ്കാളിത്തം കണ്ടെത്താനുള്ള വിശദമായ അന്വേഷണത്തിലേക്കാണ് ഇ ഡി ഇപ്പോൾ കടന്നിരിക്കുന്നത്. കൂടാതെ കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ അനധികൃത വായ്പകൾക്കായി നേതാക്കൾ ഇടപെട്ടതിന് പാർട്ടിക്ക് കമ്മീഷൻ തുക ലഭിച്ചു എന്നുമാണ്് ഇഡിയുടെ ആരോപണം
സ്വർണലേല ക്രമക്കേടുക്കളിലും ഇ.ഡി അന്വേഷണം തുടരുകയാണ്. യഥാർത്ഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം ലേലം ചെയ്തുള്ള കമ്മീഷൻ ഇടപാടുകൾ ബാങ്കുകളിൽ നടന്നിട്ടുണ്ടെന്നാണ് ഇ.ഡി ആരോപിക്കുന്നത്. കരുവന്നൂരിൽ സി.പി.എമ്മിന്റേതടക്കം 29.29 കോടിയുടെ സ്വത്തുക്കൾ കൂടി ഇ.ഡി കണ്ടു കെട്ടിയിരുന്നു. ഇതോടെ കേസിൽ ആകെ കണ്ടുകെട്ടിയ സ്വത്ത് വകകളുടെ മൂല്യം 117.78 കോടിയായി ഉയർന്നു.
Discussion about this post