തിരുവനന്തപുരം: കൊല്ലത്ത് പിടിയിലായ പിഎഫ്‌ഐ പ്രവർത്തകൻ സാദിഖിനോട് സ്ഥലത്തെ ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് നൽകാൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നതായി എൻഐഎ. കൊല്ലം ജില്ലയിൽ നടക്കുന്ന ആർഎസ്എസ്-ബിജെപി പരിപാടികളുടെ വിവരങ്ങൾ കൈമാറാനും ഇയാളെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു.
പരിപാടികളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങളും ഇയാളോട് ആവശ്യപ്പെട്ടിരുന്നു. ശേഖരിക്കുന്ന വിവരങ്ങളെല്ലാം ഹിറ്റ് സ്‌ക്വാഡിനായിരുന്നു കൈമാറാനായിരുന്നു നിർദ്ദേശം. പിഎഫ്‌ഐ റിപ്പോർട്ടറായിട്ടാണ് അറസ്റ്റിലായ സാദിഖ് പ്രവർത്തിച്ചതെന്ന് എൻഐഎ പറയുന്നു. മറ്റ് സമുദായങ്ങളിൽ നിന്ന് ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടവരുടെ വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു ഇയാളുടെ ദൗത്യം. ഇത്തരത്തിൽ വിവരങ്ങൾ കണ്ടെത്താൻ കൂടുതൽ ആളുകളേയും നിയമിച്ചിരുന്നു. ആർഎസ്എസ്-ബിജെപി പരിപാടികളുടെ നോട്ടീസുകൾ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
Discussion about this post