റാഞ്ചി: ന്യൂസിലൻഡിനെതിരായ ഒന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് 177 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കെതിരെ സന്ദർശകർ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. മികച്ച ഫോമിൽ കളിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഡെവൺ കോൺവേയും ഡാരിൽ മിച്ചലും ന്യൂസിലൻഡിന് വേണ്ടി അർദ്ധ സെഞ്ച്വറി നേടി.
മികച്ച തുടക്കം ലഭിച്ച ന്യൂസിലൻഡ് ഒരു ഘട്ടത്തിൽ 200 കടക്കും എന്ന് തോന്നിച്ചു. എന്നാൽ മദ്ധ്യ ഓവറുകളിൽ കണിശതയോടെ പന്തെറിഞ്ഞ ഇന്ത്യ കിവീസ് കുതിപ്പിന് ഏറെക്കുറേ തടയിട്ടു. അവസാന ഓവറിൽ ബാലിശമായി പന്തെറിഞ്ഞ അർഷ്ദീപ് സിംഗ് വിട്ടുകൊടുത്ത 27 റൺസ് ന്യൂസിലൻഡിന് അനുഗ്രഹമായി.
ന്യൂസിലൻഡിന് വേണ്ടി ഡാരിൽ മിച്ചൽ 30 പന്തിൽ 59 റൺസുമായി പുറത്താകാതെ നിന്നു. കോൺവേ 35 പന്തിൽ 52 റൺസ് നേടി. ഓപ്പണർ ഫിൻ അലൻ 35 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടൺ സുന്ദർ 4 ഓവറിൽ 22 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. 4 ഓവറിൽ 51 റൺസ് വിട്ടുകൊടുത്ത അർഷ്ദീപ് സിംഗിന് ഒരു വിക്കറ്റ് ലഭിച്ചു. മനോഹരമായി പന്തെറിഞ്ഞ കുൽദീപ് യാദവ് 4 ഓവറിൽ 20 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. ഉമ്രാൻ മാലിക്കിനും ഒരു വിക്കറ്റ് ലഭിച്ചു.
Discussion about this post