ചെന്നൈ: വിവാഹ മോചനത്തിനായി മുസ്ലീം സ്ത്രീകൾ ആശ്രയിക്കേണ്ടത് ശരിഅത്ത് നിയമത്തെ അല്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹ മോചനത്തിന് നിയമസാധുത ആവശ്യപ്പെട്ട് മുസ്ലീം യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം. വിവാഹ മോചനത്തിനായി കോടതികളെ വേണം സമീപിക്കാൻ എന്നും കോടതി അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് സി ശരവണൻ ആയിരുന്നു ഹർജി പരിഗണിച്ചത്. 2017 ൽ ശരിഅത്ത് കൗൺസിൽ അനുവദിച്ച വിവാഹ മോചന സർട്ടിഫിക്കേറ്റ് അസാധുവാക്കി കൊണ്ടായിരുന്നു കോടതിയുടെ പരാമർശങ്ങൾ. മുസ്ലീം വ്യക്തി നിയമ (ശരിഅ) പ്രകാരം മുസ്ലീം സ്ത്രീകൾക്ക് ഖുലയ്ക്ക് ( വിവാഹ ബന്ധം അവസാനിപ്പിക്കാൻ) അധികാരമുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിന് പകരം നിയമപരമായി കുടുംബ കോടതിയെ സമീപിക്കാം. ജമാഅത്തിലെ ചില ആളുകൾക്ക് വിവാഹവുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകൾ നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനെ പിന്തുണച്ചുകൊണ്ട് യുവതിയുടെ ഭർത്താവും രംഗത്ത് എത്തി. നിയമസംവിധാനമല്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾക്ക് വിവാഹ മോചനം നൽകികൊണ്ടുള്ള സർട്ടിഫിക്കേറ്റ് നൽകാൻ അധികാരമില്ലെന്നായിരുന്നു ഭർത്താവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
എന്നാൽ ഈ വാദങ്ങളെ ശരിഅത്ത് കൗൺസിൽ കോടതിയിൽ ശക്തമായി എതിർത്തു. അടുത്തിടെ മുസ്ലീം വിവാഹ മോചനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി നടത്തിയ വിധിയായിരുന്നു ഇവർ ചൂണ്ടിക്കാട്ടിയത്. മുസ്ലീ സ്ത്രീകൾ ഖുലയിലൂടെ മുസ്ലീ സ്ത്രീകൾ നേടുന്ന വിവാഹ മോചനം സാധുവാണെന്നായിരുന്നു കേരള ഹൈക്കോടതിയുടെ പരാമർശം.
Discussion about this post