ഭോപ്പാൽ; നിരവധി ഹിന്ദു കുടുംബങ്ങളെ നിർബന്ധിത മതപരിവർത്തനം നടത്തിയ പാസ്റ്റർ പിടിയിൽ മദ്ധ്യപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. കേസിലെ മുഖ്യപ്രതിയ്യ സോമനാഥ് മരിയ എന്നയാളെയാണ് പോലീസ് പിടികൂടിയത്. ഹിന്ദുമതത്തിൽ നിന്ന് കബളിപ്പിച്ച് ക്രിസ്ത്യൻ മതത്തിലേക്കാണ് ഇയാൾ പാവപ്പെട്ട കുടംബങ്ങളെ നിർബന്ധിത മതപരിവർത്തനം നടത്തിയിരുന്നത്.
പ്രതിമാസം മൂവായിരം രൂപയും സൗജന്യ ചികിത്സയും നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ സമീപിച്ചിരുന്നത്. തുടർന്ന് ഇവരെ കബളിപ്പിച്ച് മതംമാറ്റുകയായിരുന്നു. ജോലി നൽകാമെന്ന് പറഞ്ഞും പല ഹിന്ദു യുവാക്കളെയും ചതിച്ച് മതം മാറ്റിയതായും വിവരമുണ്ട്.
പ്രദേശവാസികൾ സംഭവം അറിയിച്ചതിനെ തുടർന്ന് വിവിധ ഹിന്ദും സംഘടനകൾ പരാതി നൽകുകയായിരുന്നു.വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ എന്നിവയുൾപ്പെടെയുള്ള ഹിന്ദു സംഘടനകളാണ് പരാതി നൽകിയത്.
Discussion about this post