തിരുവനന്തപുരം: ഇസ്ലാമിക ഭീകരവാദത്തിനെതിരെ രൂക്ഷ വിമർശനവുമായി ജ്ഞാനപീഠം ജേതാവ് എം ടി വാസുദേവൻ നായർ. മതം എന്നാൽ അഭിപ്രായം എന്നാണ് അർത്ഥം. ഒരു മതവും കൊല്ലാൻ പറഞ്ഞിട്ടില്ലെന്ന് എം ടി പറഞ്ഞു. തിരുവനന്തപുരത്ത് മാതൃഭൂമി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു എം ടിയുടെ പ്രതികരണം.
ഒരു മതപണ്ഡിതനും പ്രവാചകനും അക്രമവും കൊലയും ആവശ്യപ്പെടുന്നില്ല. അവരൊക്കെ സ്നേഹവും സൗഹാർദവുമാണ് പ്രചരിപ്പിക്കുന്നത്. സ്വന്തം ശരീരത്തിൽ ബോംബ് കെട്ടിവെച്ച് ചാവേർ പടയാളികളായി കുറെ സാധുക്കളെ കൊലയ്ക്ക് കൊടുക്കുന്നവരെ കൊണ്ട് ആരാണ് ഇതൊക്കെ ചെയ്യിക്കുന്നത്? ഇങ്ങനെയൊക്കെ ചെയ്താൽ സ്വർഗത്തിൽ സീറ്റ് കിട്ടുമെന്ന് ആരാണ് പഠിപ്പിക്കുന്നത്? ഇവർക്ക് സ്വർഗത്തിൽ ഹൂറിമാർ ബിരിയാണി വിളമ്പുമെന്നൊക്കെയാണ് പറഞ്ഞ് പരത്തുന്നത് എന്ന് എം ടി പരിഹസിച്ചു.
ഇതൊക്കെയാണ് തടയേണ്ടത്. യഥാർത്ഥ മതവിശ്വാസികൾ ഇതിനെതിരെ പൊരുതണം. ഇതൊക്കെ മനസ്സിലാക്കണം. അക്രമത്തിന്റെ ഭാഷ എല്ലാവരും കൈവെടിയണമെന്നും എം ടി വാസുദേവൻ നായർ പറഞ്ഞു.
Discussion about this post