നായ്ക്കൾ മനുഷ്യരെ കടച്ചുകീറുന്ന വാർത്തകൾ നാം കണ്ടിട്ടുണ്ട്. പ്രതേകിച്ച് പിറ്റ്ബുൾ ഇനത്തിൽ പെടുന്ന നായ്ക്കൾ. സ്വന്തം ഉടമകളെപ്പോലും കടിച്ചുകീറാൻ അവ മടിക്കാറില്ല. ഈ ഇനത്തിൽപ്പെട്ട നായ്ക്കളുടെ കടിയേറ്റ് മരിച്ചവരും നിരവധിയാണ്. ഇത്തരത്തിൽ പിറ്റ്ബുൾ ആക്രമണത്തിൽ മേൽചുണ്ട് പൂർണ്ണമായും നഷ്ടമായ ഒരു മോഡലിന്റെ കഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
23 -കാരിയായ ബ്രൂക്ക്‌ലിൻ ഖൗറിക്കാണ് നായയുടെ ആക്രമണത്തിൽ ചുണ്ട് നഷ്ടമായത്. 2020 നവംബറിലായിരുന്നു സംഭവം. കസിനും ഡീസൽ എന്ന് പേരുള്ള പിറ്റ്ബുളളുമൊത്ത് ഖൗരി പുറത്തുപോയ സമയത്താണ് നായ ആക്രമിച്ചത്. ഡീസൽ യുവതിയുടെ മുഖത്തേക്ക് ചാടി, ചുണ്ടിൽ കടിച്ച് തൂങ്ങുകയായിരുന്നു. ആക്രമണത്തിൽ മോഡലിന് തന്റെ ചുണ്ട് പൂർണ്ണമായും നഷ്ടമായി. ഇതോടെ ഇവരുടെ ജീവിതം തന്നെ മാറി മറിഞ്ഞു.
ആക്രമണത്തെ തുടർന്ന് ഇവർക്ക് ആറ് ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നു. കൈയ്യിൽ നിന്ന് ചർമ്മവും ഞരമ്പുമെടുത്താണ് ശസ്ത്രക്രിയ നടത്തിയത്. 20 മണിക്കൂറോളം നേരം നീണ്ടു നിന്ന് സർജറികളും നടന്നു. ഡോ. നിക്കോളാസാണ് അവർക്ക് പ്ലാസ്റ്റിക് സർജറി നടത്തിയത്.
ഇത് സാധാരണ ചുണ്ടുകൾ പോലെ തന്നെയാണെങ്കിലും അതിന് അതിന്റേതായ പരിമിതികളുണ്ടെന്നും ഡോ. നിക്കോളാസ് പറഞ്ഞു. ഇപ്പോഴും പൂർണമായും അവർ അതിൽ നിന്നും മുക്തയായിട്ടില്ല. ഈ മാസം മറ്റൊരു സർജറിയ്ക്ക് കൂടി വിധേയയാകേണ്ടി വരുമെന്നാണ് യുവതി പറയുന്നത്.
Discussion about this post