ലക്‌നൗ: ഹിന്ദു കുടുംബത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട് ഗ്രാമത്തലവുനും സംഘവും. ഉത്തർപ്രദേശിലെ ഹർദോയിലാണ് സംഭവം. ഗ്രാമത്തലവനായ അസീർ അഹമ്മദിന്റെ നേതൃത്വത്തിൽ 30 അംഗ സംഘം മഷാൽ സിംഗ് എന്ന യുവാവിന്റെ വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. ആക്രമണത്തിൽ മഷാലിനും കുടുംബത്തിലെ അഞ്ചുപേർക്കും പരിക്കേറ്റു.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വയലിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അസീർ അഹമ്മദ്, നബി അഹമ്മദ്, പപ്പു ഖാൻ, ഗുഡ്ഡു ഖാൻ, പുത്തൻ ഖാൻ, ചുട്‌ന ഖാൻ, അർഷാദ്, റാസി അഹമ്മദ് എന്നിവർ ചേർന്ന് തന്നെ ആക്രമിച്ചതായി ഇരയായ മഷാൽ സിംഗ് പരാതിയിൽ പറയുന്നു. ഇവരിൽ നിന്ന് രക്ഷേ താടാൻ യുവാവ് തന്റെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
പിന്നാലെ അക്രമികളും വീട്ടിലേക്ക് ഓടിക്കയറി കുടുംബത്തെ അടക്കം ആക്രമിക്കുകയായിരുന്നു. തോക്കുകളും പിസ്റ്റളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും ഗ്രാമം വിട്ട് പോവുകയോ മുസ്ലീം മതം സ്വീകരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി യുവാവ് ആരോപിക്കുന്നു. ഗ്രാമത്തിലെ ഏക ക്ഷത്രിയ കുടുംബമാണ് മഷാലിന്റേത്. 80 ശതമാനവും മുസ്ലീം മതവിശ്വാസികളാണ് ഗ്രാമത്തിൽ വസിക്കുന്നത്. ബാക്കി വരുന്ന 20 ശതമാനത്തോളം ഹിന്ദുക്കളെ അവർ മതംമാറ്റാൻ നിർബന്ധിക്കുകയാണെന്ന് യവാവ് പറയുന്നു. ഇതിന് എതിരെ സംസാരിച്ചതാണ് തന്നോട് പകയുണ്ടാവാൻ കാരണമെന്ന് യുവാവ് പരാതിയിൽ വ്യക്തമാക്കി.








