ഭോപ്പാൽ: ഉജ്ജയിനിയിലെ മഹാകാൽ ക്ഷേത്ര പരിസരത്ത് ഇറച്ചിക്കടകൾക്ക് നിരോധനം. കോർപ്പറേഷന്റേതാണ് നടപടി. ഹിന്ദു വിശ്വാസികളുടെ വികാരം കണക്കിലെടുത്താണ് ഇറച്ചിക്കടകൾക്ക് നിരോധനം ഏർപ്പെടുത്തിയത് എന്ന് കോർപ്പറേഷൻ കമ്മീഷണർ റോഷൻ കുമാർ സിംഗ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. നിലവിൽ ക്ഷേത്രത്തിന് സമീപമുള്ള അപ്രോച്ച് റോഡിൽ നിരവധി ഇറച്ചിക്കടകൾ ആണ് പ്രവർത്തിക്കുന്നത്. പരിസര മലിനീകരണത്തിന് ഉൾപ്പെടെ ഇത് കാരണം ആയിരുന്നു. ഇതിലുള്ള അതൃപ്തി അടിക്കടി വിശ്വാസികൾ കൗൺസിലർമാരെ അറിയിക്കാറുണ്ടായിരുന്നു. ഇത് വർദ്ധിച്ചതോടെയാണ് ഇറച്ചിക്കടകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൗൺസിലർമാർ യോഗം ചേർന്നിരുന്നു. ഇതിൽ നിർദ്ദേശം ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. ക്ഷേത്ര പരിസരത്തെ മദ്യ കടകളും ഉടൻ അടച്ചു പൂട്ടും. അതേസമയം മുല്ലപുരയുടെ പേര് മുരളിപുരയെന്ന് മാറ്റാനും കൗൺസിലർമാരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.
Discussion about this post