ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രം ഭീകരാക്രമണത്തിലൂടെ തകർക്കുമെന്ന് ഭീഷണി മുഴക്കിയ ദമ്പതികൾ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ ബാബാ ജാൻ മൂസ, ഭാര്യ വിദ്യ എന്നിവരാണ് അറസ്റ്റിലായത്. സംഭവ ശേഷം മുംബൈയിലെ ഫ്‌ളാറ്റിൽ ഒളിച്ച് താമസിച്ചുവരികയായിരുന്നു ഇവർ.
ഈ മാസം രണ്ടിനായിരുന്നു സംഭവം. അയോദ്ധ്യയിലെ രാമക്ഷേത്രം ഭീകരാക്രമണത്തിലൂടെ തകർത്ത് തരിപ്പണമാക്കുമെന്നായിരുന്നു ഇവരുടെ ഭീഷണി. പ്രദേശവാസിയായ ഒരാളുടെ ഫോണിൽ ഇന്റർനെറ്റ് കോള് ചെയ്തായിരുന്നു ഭീഷണി. ഉടനെ ഇയാൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനിടെ ഇവർ മുംബൈയിലെ ഫ്‌ളാറ്റിൽ ഒളിവിൽ പോയി. ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ആണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ പക്കൽ നിന്നും ഖുർആനും ചില രാജ്യവിരുദ്ധ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
Discussion about this post