ലക്‌നൗ: രാമചന്ദ്രമാനസത്തിനെതിരായ വിമർശനങ്ങളെ തള്ളിക്കളഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സൂര്യന് നേരെ ടോർച്ച് അടിക്കുന്നത് പോലെയാണ് രാമചന്ദ്രമാനസത്തിനെതിരായ ഇത്തരം വിവാദങ്ങളെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. വിവാദങ്ങൾ ഉണ്ടാക്കി വികസനത്തിൽ നിന്നുള്ള ശ്രദ്ധ മാറ്റാനാണ് ചിലരുടെ ശ്രമം. അത്തരം ശ്രമങ്ങൾ ഇവിടെ ഒരിക്കലും നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘രാമചരിതമനസ്സിനും ഭഗവാൻ ശ്രീരാമനെയും കുറിച്ചുള്ള ഇത്തരം അഭിപ്രായങ്ങൾ സൂര്യന് നേരെ ടോർച്ച് അടിക്കുന്നത് പോലെയാണ്. രാംചരിതമാനസത്തിൽ ‘നിഷാദ്-രാജ്’ അതായത് ഗോത്രവർഗ തലവന്റെ സ്വാധീനത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ശബരിയെ ഏറ്റവും ഉയർന്ന മാനത്തിലാണ് കണക്കാക്കുന്നത്. രാമചരിതമാനസത്തെ അവഹേളിക്കുന്നവർ ഇത് വായിച്ചിരുന്നെങ്കിൽ ഒരിക്കലും അങ്ങനെ പറയില്ലായിരുന്നു
യുപിയിൽ യുവാക്കൾക്കും 25 കോടി ജനങ്ങൾക്കും വേണ്ടി നടപ്പാക്കുന്ന വികസനപദ്ധതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് അവരുടെ ശ്രമം. അതിനാൽ അവർ എന്തെങ്കിലുമൊക്കെ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം വിവാദങ്ങളിലൂടെ യുപിയുടെ വികസനത്തെ തടയിടാനോ, അതിൽ നിന്ന് ശ്രദ്ധ തിരിക്കാനോ സാധിക്കില്ലെന്നും” യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Discussion about this post