കല്യണ വീട്ടിലെ തമ്മിൽ തല്ല് ഇന്ന് പുതുമയുള്ള കാര്യമല്ല. തമാശയ്ക്ക് തുടങ്ങുന്ന അടികൾ വിവാഹം മുടങ്ങുന്ന അവസ്ഥയിലേക്ക് വരെ കൊണ്ട് ചെന്നെത്തിക്കുന്നു. നിസാര കാര്യങ്ങൾക്കായിരിക്കാം പല തല്ലുകളും നടക്കുന്നതെന്നാണ് ഇതിലെ വിഷമകരമായ കാര്യം. ഉത്തർപ്രദേശിലെ ബാഗ്പതും വിവാഹ വീട്ടിലെ ഒരു കൂട്ടത്തല്ലിന് സാക്ഷിയായി. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
വധുവിന്റെ കുടുംബം സംഘടിപ്പിച്ച വിവാഹവിരുന്നിലാണ് കൂട്ടത്തല്ലുണ്ടായത്. വിരുന്നിൽ വരന്റെ അമ്മാവന് പനീർ കറി കിട്ടിയില്ലെന്ന് ആരോപിച്ചുണ്ടായ വാക്കേറ്റം തമ്മിൽ തല്ലിലെത്തുകയായിരുന്നു. ഇഷ്ടപെട്ട പാട്ട് വയ്ക്കാതിരുന്നതിന് ഡിജെയ്‌ക്കെതിരെയും കയ്യേറ്റശ്രമം ഉണ്ടായതായി ആരോപണമുണ്ട്.
വധുവിന്റെയും വരന്റെയും ബന്ധുക്കൾ വടിയും ബെൽറ്റും വരെ ഉപയോഗിച്ച് പരസ്പരം തല്ലുന്നതും വിളമ്പുകാരനെ നിലത്തിട്ടു ചവിട്ടുന്നതുമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
Discussion about this post