കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർദ്ധിപ്പിച്ചതിനെ ന്യായീകരിച്ച് മന്ത്രി വിഎൻ വാസവൻ. രാഹുൽ ഗാന്ധിക്ക് ഇതിന്റെ നാലിരട്ടി സുരക്ഷയുണ്ടെന്നാണ് വാസവൻ പറയുന്നത്. അതിൽ പ്രശ്നമനില്ലാത്തവരാണ് മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ബഹളമുണ്ടാക്കുന്നത് എന്നും മന്ത്രി വിശദീകരിക്കുന്നു. എറണാകുളം പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി വി എൻ വാസവൻ.
ജനങ്ങൾക്ക് ഒരു പരാതിയുമില്ലെന്ന് പറയുന്നില്ല, പക്ഷേ മുഖ്യമന്ത്രിയുടെ സുരക്ഷ പ്രധാനമാണ്. സുരക്ഷ വേണമെന്ന് മുഖ്യമന്ത്രി ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഇന്റലിജൻസ് റിപ്പോർട്ടുകൾ അനുസരിച്ച് പ്രോട്ടോകോൾ ഓഫീസറാണ് അത് തീരുമാനിക്കുന്നത്. ഇപ്പോൾ വിവാദം ഉണ്ടാക്കുന്നവർ മുഖ്യമന്ത്രി എന്തെങ്കിലും അക്രമം നേരിട്ടാൽ ഇതാവില്ല പറയുക. സ്വന്തം സുരക്ഷ നോക്കാനാകാത്ത മുഖ്യമന്ത്രി ജനങ്ങളെ എങ്ങനെ രക്ഷിക്കും എന്നാകും ചോദ്യമെന്നും വാസവൻ പറഞ്ഞു.
കരിങ്കൊടി കാണിക്കലും പ്രതിഷേധവുമെല്ലാം ജനാധിപര്യത്തിന്റെ ഭാഗമാണ്. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിനുള്ളിൽ വരെ ആക്രമണം നടന്നു. മുൻപത്തെ പോലെയല്ല ഇപ്പോൾ കാര്യങ്ങളെന്നും കറുപ്പ് വിലക്കിയതെല്ലാം മാദ്ധ്യമസൃഷ്ടിയാണെന്നുമാണ് വാസവൻ പറയുന്നത്.
Discussion about this post