അജ്മീർ: തോക്കുമായി നിന്ന അമ്മാവനെ വെടിവെക്കാൻ വെല്ലുവിളിച്ച യുവാവിന് വെടിയേറ്റ് ഗുരുതര പരിക്ക്. അജ്മീർ സ്വദേശി ഹമീദിനാണ് പരിക്കേറ്റത്. ഇയാളുടെ അമ്മാവനായ ഭാഗയാണ് വെടിവെച്ചത്.
വസ്തുതർക്കത്തെ തുടർന്നുണ്ടായ വഴക്കാണ് വെടിവെപ്പിൽ കലാശിച്ചത്. ഹമീദിന്റെ വസ്തുവിൽ നിന്ന് ഭാഗ അനുവാദമില്ലാതെ മണ്ണ് നീക്കം ചെയ്തതാണ് വഴക്കിന് തുടക്കമിട്ടത്. ഹമീദ് ഇത് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ ഭാഗ ഹമീദിന് നേരെ തോക്ക് ചൂണ്ടി.
ഇതോടെ, ധൈര്യമുണ്ടെങ്കിൽ വെടിവെക്കൂ എന്ന് ഹമീദ് ഭാഗയെ വെല്ലുവിളിച്ചു. ഒട്ടും അമാന്തിക്കാതെ ഭാഗ നിറയൊഴിക്കുകയും ചെയ്തു. ഹമീദിന്റെ ജനനേന്ദ്രിയത്തിലാണ് വെടിയേറ്റത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹമീദ് തന്നെയാണ് വീഡിയോ പകർത്തിയത്.
പരിക്കേറ്റ ഹമീദിനെ ആദ്യം സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ നില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post