തൃശൂർ : ജപ്തി നടപടികൾ നേരിടാനിരുന്ന കുടുംബത്തിന് നാല് ലക്ഷം രൂപ നൽകി സഹായിച്ച നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് നന്ദി അറിയിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ജപ്തിയുടെ വക്കിൽ നിന്ന് കുടുംബത്തിന് നാല് ലക്ഷം രൂപയാണ് താരം നൽകിയത്. തുടർന്ന് എല്ലാവരുടെയും പരിശ്രമത്തിന്റെ ഫലമായി സഹപാഠിയുടെ വീട് ജപ്തി ഒഴിവാക്കി. വീടിന്റെ ആധാരം കുടുംബത്തിന് കൈമാറുന്ന പരിപാടിയ്ക്കാണ് സുരേഷ് ഗോപി എത്തിയത്. നാട്ടിക എസ് എൻ ട്രസ്റ്റ് സ്‌കൂളിലായിരുന്നു പരിപാടി.
”തൃശൂർ ഇങ്ങു എടുക്കുവാ എന്ന് പറയുന്ന സുരേഷ് ഗോപി സാർ ഇപ്പോൾ തൃശൂർ ശരിക്കും എടുത്തിരിക്കുകയാണ്’ എന്നാണ് അദ്ധ്യാപിക പറഞ്ഞത്. ഇതോടെ താരം അത് തിരുത്തി. തൃശൂർ കൈകൊണ്ടല്ല ഹൃദയം കൊണ്ട് എടുക്കുമെന്നാണ് താൻ പറഞ്ഞതെന്ന് സുരേഷ് ഗോപി പുഞ്ചിരിയോടെ പറഞ്ഞു. അതും ഇവിടെ നടക്കുന്ന ചടങ്ങുമായി യാതൊരു ബന്ധവുമില്ല. അത് രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമായിരുന്നു. ഇത് മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന കരുതലാണെന്നും അദ്ദേഹം പറഞ്ഞു.
ബിരിയാണി ചലഞ്ച് നടത്തിയും ലോട്ടറിയും സോപ്പുകളും വിറ്റും 3 മാസം കൊണ്ട് 2 ലക്ഷത്തിലധികം രൂപയാണ് സ്‌കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ ചേർന്ന് സ്വരൂപിച്ചത്. ഇതിലൂടെ സഹപാഠിയുടെ കുടുംബത്തിന്റെ കടബാധ്യത ഒഴിവാക്കി. കുട്ടിയുടെ കുടുംബത്തിന് വീടിന്റെ ആധാരം കൈമാറാൻ സ്‌കൂളിൽ ഭാര്യ രാധികക്കൊപ്പം എത്തിയതായിരുന്നു സുരേഷ് ഗോപി.
Discussion about this post