തൃശൂർ: കോൺഗ്രസ്- കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്കെതിരെ ആഞ്ഞടിച്ച്. ആഭ്യന്തരമന്ത്രി അമിത് ഷാ. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപിയുടെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ തമ്മിലടിയ്ക്കുന്ന കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും നിലനിൽപ്പിന് വേണ്ടി ത്രിപുരയിൽ ഒരുമിച്ച് മത്സരിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഈ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും കഴിഞ്ഞ ദിവസം ത്രിപുരയിൽ ഒരുമിച്ച് മത്സരിച്ചു. ഇവിടെ കേരളത്തിൽ തമ്മിൽ തല്ലുന്നു. സ്വന്തം നിലനിൽപ്പിന് വേണ്ടി, രണ്ട് കൂട്ടരും ഒരുമിച്ച് നിന്ന് മത്സരിച്ചു. എന്നാൽ ത്രിപുരയിലെ ജനങ്ങൾ വൻ ഭൂരിപക്ഷത്തോട് കൂടി ബിജെപിയെ തിരഞ്ഞെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ഒരു തവണ കോൺഗ്രസിന് വീണ്ടും, കമ്യൂണിസ്റ്റിസ് വീണ്ടും കോൺഗ്രസിന് അങ്ങനെ മാറി മാറി കേരളം ഭരിക്കാനുള്ള അവസരം നൽകി. എന്നാൽ കമ്യൂണിസ്റ്റുകാർ അവസാനിച്ചിരിക്കുന്നു. ലോകം കമ്യൂണിസ്റ്റുകാരെ നിരാകരിച്ചിരിക്കുന്നു. ഈ രാജ്യം മുഴുവൻ കോൺഗ്രസിനെയും നിരാകരിച്ചിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും നരേന്ദ്രമോദിയ്ക്ക് ഈ രാജ്യം ഭരിക്കാനുള്ള അവസരം നൽകണമെന്നും ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഈ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, 2014 ൽ നരേന്ദ്രമോദി അധികാരത്തിലെത്തുമ്പോൾ 14 ാം സ്ഥാനത്തായിരുന്നു. എന്നാൽ 9 വർഷങ്ങൾക്കപ്പുറം നമ്മൾ 5ാം സ്ഥാനത്തായി. ഈ കഴിഞ്ഞ 9 വർഷം കൊണ്ട് നരേന്ദ്ര മോദി ഈ രാജ്യത്തെ സുരക്ഷിതമാക്കി. പണ്ട് യുപിഎ സർക്കാർ ഇന്ത്യ ഭരിക്കുമ്പോൾ പാകിസ്താനിൽ നിന്നുള്ള തീവ്രവാദികൾ നമ്മുടെ രാജ്യത്ത് കടന്ന് സൈനികരുടെ തല വെട്ടിമാറ്റുമായിരുന്നു. അന്ന് സർക്കാർ വോട്ട് ബാങ്ക് മുന്നിൽ കണ്ടെ മിണ്ടാതെ ഇരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. എന്നാൽ നരേന്ദ്ര മോദിസർക്കാരിന്റെ കാലത്ത് അവരുട വീട്ടിൽ കയറി അടിച്ച് കൊല്ലാനുള്ള ധൈര്യം മോദി സർക്കാർ കാണിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2024 ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഒരു അവസരം നൽകൂ, ബിജെപി കേരളത്തെ മാത്രമല്ല ഈ ഭാരതത്തെ മുഴുവൻ സമ്പന്നവും സുരക്ഷിതവുമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post