തൃശൂർ: ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ.ബ്രഹ്‌മപുരം മാലിന്യ പ്ലാൻറിലെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല, എന്നാണ് തീയണക്കാൻ സാധിക്കുകയെന്നും അമിത് ഷാ ചോദിച്ചു.ഒരു തീ മാർച്ച് 2 ന് കത്തിപ്പടർന്നിരിക്കുന്നു. ഇന്ന് 12 ാം തീയതിയാണ് ഇന്നും അവർ അതിന് പരിഹാരം കണ്ടെത്തിയിട്ടില്ല. എന്താണ് അവർ ഉദ്ദേശിക്കുന്നതെന്നായിരുന്നു അമിത് ഷായുടെ ചോദ്യം.
ഈ സ്വർണക്കള്ളക്കടത്ത് വിഷയത്തിൽ കമ്യൂണിസ്റ്റുകാർ മിണ്ടാതിരിക്കുകയാണ്. അവർ മറുപടി പറയുന്നില്ല. കേരളത്തിലെ ജനങ്ങൾ ഈ സ്വർണക്കള്ളക്കടത്തിൽ വെറുതെ വിടുമെന്നാണോ കരുതിയിരിക്കുന്നത.് 2024 ലെ തിരഞ്ഞെടുപ്പിൽ അവർ ഉത്തരം പറയിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
ഇന്ന് കേരളത്തിൽ കമ്യൂണിസ്റ്റ് സർക്കാർ ലൈഫ് മിഷൻ അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവവശങ്കരനെ അറസ്റ്റ് ചെയ്തിരിക്കുന്നു. ലൈഫ് മിഷൻ കേസിൽ പിണറായി വിജയൻ ജനങ്ങളോട് മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post