ന്യൂഡൽഹി: വന്ദേഭാരതിന്റെ സാരഥിയായി വനിതയും. ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവാണ് വന്ദേ ഭാരത് എക്പ്രസിന്റെ ലോക്കോ പൈലറ്റായി മാറിയത്. കഴിഞ്ഞ ദിവസം അവർ മുംബൈയിലെ സോലാപൂർ സ്റ്റേഷനും ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽസിനും ഇടയിലുള്ള ദൂരമാണ് അവർ വന്ദേ ഭരത് ട്രെയിനിനെ നിയന്ത്രിച്ചത്.
സുരേഖ യാദവിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷണവും പങ്കുവച്ചിട്ടുണ്ട്. ഇതാണ് നവഭാരതത്തിലെ സ്ത്രീശക്തിയുടെ ആത്മവിശ്വാസം! ഇന്ന് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾ തങ്ങളുടെ പേര് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന നേട്ടങ്ങൾ, രാജ്യത്തിന്റെ മനോദാർഢ്യം അമൃതവർഷത്തിൽ യാഥാർത്ഥ്യമാകുമെന്ന് അവർ ഉറപ്പുനൽകുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.
यह नए भारत की नारीशक्ति का आत्मविश्वास है! जीवन के हर क्षेत्र में आज महिलाएं जिन उपलब्धियों को अपने नाम दर्ज करा रही हैं, वो अमृतकाल में देश के संकल्पों के साकार होने का विश्वास दिलाती हैं। https://t.co/cyFvpubnsl
— Narendra Modi (@narendramodi) March 15, 2023
വന്ദേ ഭാരത് – നാരി ശക്തിയാൽ പ്രവർത്തിക്കുന്നു. വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ വനിതാ ലോക്കോ പൈലറ്റായ ശ്രീമതി സുരേഖ യാദവ് എന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് കുറിച്ചു.
കഠിന്വാദ്ധ്വാനവും കൃത്യനിഷ്ടയും ആവശ്യമുള്ള ജോലിയാണ് ലോക്കോപൈലറ്റിന്റേത്. അത് കൊണ്ടു തന്നെ ഇത് നിങ്ങളുടെ മേഖലയല്ലെന്ന് പറഞ്ഞ് സ്ത്രീകളെ മാറ്റിനിർത്തിയ ഒരു കാലത്താണ് സുരേഖ ശങ്കർ യാദവ് എന്ന 21 കാരി കടന്നുവരുന്നത്. അവളുടെ വളയിട്ട കൈകൾ ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുത്തു. അങ്ങമെ 1986ൽ ഏഷ്യയിൽ ആദ്യമായി തീവണ്ടി ഓടിച്ച വനിതയയാി അവൾ മാറി.
965 സെപ്റ്റംബർ 2-ന് മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലാണ് സുരേഖ ജനിച്ചത്. രാമചന്ദ്ര ബോസ്ലയും സോനാഭായിയുമാണ് മാതാപിതാക്കൾ. സുരേഖ ആർ.ബോസ്ലേ എന്നായിരുന്നു അവരുടെ ആദ്യപേര്. സത്താറയിലെ സെന്റ്. പോൾ കോൺവെന്റ് ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം സുരേഖ ഒരു സർക്കാർ പോളിടെക്‌നിക് സ്ഥാപനത്തിൽ ചേർന്നു. അവിടെ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ നേടി.
1986ലാണ് ഇന്ത്യൻ റെയിൽവേയുടെ അസിസ്റ്റന്റ് ഡ്രൈവറുടെ ഒഴിവിലേക്ക് സുരേഖ അപേക്ഷ അയക്കുന്നത്.സെൻട്രൽ റെയിൽവേയിൽ അസിസ്റ്റന്റ് ഡ്രൈവർ തസ്തികയിൽ ഒരു ട്രെയ്‌നി എന്ന നിലയിലാണ് സുരേഖ തന്റെ കരിയർ ആരംഭിക്കുന്നത്.
1989ൽ അസിസ്റ്റന്റ് ഡ്രൈവർ തസ്തികയിൽ സ്ഥിരനിയമനം ലഭിച്ചതോടെ ഇന്ത്യൻ റെയിൽവേയുടെ ആദ്യ വനിതാ ട്രെയ്ൻ ഡ്രൈവർ (ലോക്കോപൈലറ്റ്) എന്ന നേട്ടം സ്വന്തമാക്കി. 1996-ൽ ഒരു ചരക്കുതീവണ്ടി ഓടിച്ചു. 2010-ൽ പശ്ചിമഘട്ട റെയിൽവേയിൽ ലോക്കോപൈലറ്റായി. ക്രമേണ അവൾ പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ തുടങ്ങി. എല്ലാവരുടെയും ശ്രദ്ധ സുരേഖയിലായിരുന്നു. കാരണം നാളിതുവരെ ഒരു പെൺകൊടി ഇന്ത്യയിൽ ട്രെയിൻ ഓടിച്ചിരുന്നില്ല. അനേകർ അവളിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങാനായി മാത്രം റെയിൽവേസ്റ്റേഷനിൽ എത്തിയിരുന്നു. സുരേഖയിൽ നിന്നു പ്രചോദനം നേടി നിരവധി വനിതകൾ ഈ രംഗത്തേക്കു കടന്നുവന്നു.
Discussion about this post