ലക്‌നൗ: ഉത്തർപ്രദേശിൽ പൊതുജനങ്ങൾ കാൺകേ നമാസ് നടത്തിയവരെ പോലീസ് തടഞ്ഞു. ബറേലി ജില്ലയിലെ കൈമുവ ഗ്രാമത്തിലായിരുന്നു സംഭവം. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മസ്ജിദിന് മുകളിലെ ടെറസിലായിരുന്നു ഇവർ നമാസ് നടത്തിയത്. ഉച്ചപ്രാർത്ഥനയ്ക്കായി മസ്ജിദിൽ ഒത്തു കൂടിയതായിരുന്നു ഇവർ. എന്നാൽ അൽപ്പ നേരത്തിന് ശേഷം ടെറസിന് മുകളിൽ എത്തിയ ഇവർ നമാസ് ആരംഭിക്കുകയായിരുന്നു.
ഇത് പ്രദേശത്തെ ഹിന്ദു വിശ്വാസികളുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ പോലീസ് എത്തി പ്രാർത്ഥന തടയുകയായിരുന്നു. നിലവിൽ സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും മറ്റുള്ളവർ കാൺകെയുമെല്ലാം നമാസ് നടത്തുന്നതിന് വിലക്കുണ്ട്. തങ്ങളെ പ്രാർത്ഥന തുടരാൻ അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും പോലീസ് നടപടി സ്വീകരിക്കുമെന്ന് താക്കീത് നൽകി. ഇതോടെ മസ്ജിദിനുള്ളിലേക്ക് പോയി നമാസ് നടത്തുകയായിരുന്നു. സമാന നീക്കങ്ങൾ തടയുന്നതിന് വേണ്ടി മസ്ജിദിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post