ശ്രീനഗർ: ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾക്കായി പണം സമാഹരിച്ച കേസുമായി ബന്ധപ്പെട്ട് കശ്മീരിലെ വിവിധ ഭാഗങ്ങളിൽ പരിശോധന. സംസ്ഥാന ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് പരിശോധന നടത്തുന്നത്. അനന്തനാഗ്, കുൽഗാം, ഷോപിയാൻ, ശ്രീനഗർ എന്നിവിടങ്ങളിലാണ് പരിശോധന.
രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. കേസുമായി ബന്ധമുള്ള മുഹമ്മന് ഹനീഫ് ഭട്ടിന്റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി. ഇതിന് പുറമേ അബ്ദുൾ ഹമീദ്, മുഹമ്മദ് റാഷി വാഗൈ എന്നിവരുടെ വീടുകളിലും പരിശോധന നടത്തി. ഉത്രാസ്, അനന്തനാഗ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലും പരിശോധന തുടരുകയാണ്.
ഭീകരവാദ പ്രവർത്തനങ്ങൾക്കായി ക്രൗഡ് ഫണ്ടിംഗിലൂടെ ധനസമാഹരണം നടത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെ അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. ഇതിനിടെയാണ് എസ്‌ഐഎ സംഘം പരിശോധനയ്ക്ക് എത്തിയത്.
പോലീസിന്റെയും സിആർപിഎഫിന്റെയും സഹായത്തോടെയാണ് പരിശോധന നടത്തുന്നത്.
Discussion about this post