മഡ്ഗാവ്: ബംഗലൂരു എഫ്സിയെ പെനാൽറ്റിയിൽ വീഴ്ത്തി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ കിരീടം സ്വന്തമാക്കി എടികെ മോഹൻ ബഗാൻ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 2-2 സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 4-3നാണ് ഷൂട്ടൗട്ടിൽ എടികെയുടെ വിജയം.
ബംഗലൂരു രണ്ട് ഷോട്ടുകൾ പാഴാക്കിയപ്പോൾ, നാല് ഷോട്ടുകളും ലക്ഷ്യത്തിലെത്തിച്ചാണ് എടികെ വിജയം പിടിച്ചെടുത്തത്. ഇതോടെ കന്നി ഐ എസ് എൽ കിരീടം നേടാനുള്ള ബംഗലൂരുവിന്റെ സ്വപ്നം പൊലിഞ്ഞു.
ബംഗലൂരുവിന്റെ അലൻ കോസ്റ്റയാണ് ഫൈനലിലെ ആദ്യ ഗോൾ സ്കോർ ചെയ്തത്. എടികെക്ക് വേണ്ടി പെട്രറ്റോസ് സമനില പിടിച്ചു. തുടർന്ന് ബംഗലൂരുവിന് വേണ്ടി റോയ് കൃഷ്ണയും എടികെക്ക് വേണ്ടി കൊളാക്കോയും വല കുലുക്കി.
ബംഗലൂരുവിന് വേണ്ടി ആദ്യം കിക്കെടുത്ത ബ്രൂണോ റാമിറസിന് പിഴച്ചു. എന്നാൽ എടികെക്ക് വേണ്ടി കിയാൻ നസിരി ലക്ഷ്യം കണ്ടു. തുടർന്ന് ബംഗലൂരുവിന് വേണ്ടി സുനിൽ ഛേത്രിയും എടികെക്ക് വേണ്ടി മൻവീന്ദർ സിംഗും സ്കോർ ചെയ്തു. ബംഗലൂരുവിന്റെ അവസാന കിക്കെടുത്ത പാബ്ലോ പെരസിന് ലക്ഷ്യം തെറ്റിയതോടെ, എടികെ വിജയം ഉറപ്പിക്കുകയായിരുന്നു.
Discussion about this post