മോസ്‌കോ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിന്റെയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെയും ഫോട്ടോ ചർച്ചയാകുന്നു. ചൈനീസ് പ്രസിഡന്റിന്റെ മുമ്പിൽ വ്‌ളാഡിമിർ പുടിൻ മുട്ട് കുത്തിയിരുന്ന് അദ്ദേഹത്തിന്റെ കൈകളിൽ ചുംബിക്കുന്നതാണ് ഫോട്ടോ. ഷീ ജിൻ പിംഗ് റഷ്യൻ സന്ദർശനത്തിനെത്തിയപ്പോൾ ഉണ്ടായ സംഭവമാണെന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. ഫോട്ടോയെ ചുറ്റിപ്പറ്റി ചർച്ചകളും ഉയർന്നിട്ടുണ്ട്.
എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ചിത്രം യഥാർത്ഥത്തിലുള്ളതല്ല എന്നതാണ് രസകരമായ കാര്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച സാങ്കൽപ്പിക ചിത്രം മാത്രമാണിതെന്ന് പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ അമാൻഡ ഫ്‌ളോറിയൻ വ്യക്തമാക്കി.
അതേസമയം യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ചൈന മുന്നോട്ട് വെച്ച സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കി. റഷ്യ – ചൈന ബന്ധത്തിൻറെ ആക്കം കൂട്ടുമെന്ന് ഷി ജിൻ പിങ് പറഞ്ഞു. റഷ്യയും ചൈനയും നല്ല അയൽക്കാരും വിശ്വസനീയ പങ്കാളികളുമാണെന്നും ഷീ കൂട്ടിച്ചേർത്തു. ചില സുപ്രധാന കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
Discussion about this post