അമൃത്സർ: വിഘടനവാദി നേതാവും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാൽ സിംഗ് നിരവധി സ്ത്രീകളുമായി അവിഹിതബന്ധം പുലർത്തിയിരുന്നതിന്റെ തെളിവുകൾ പുറത്ത്. വിവാഹിതരും അവിവാഹിതരുമായ നിരവധി സ്ത്രീകളുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നു. സമൂഹമാദ്ധ്യമത്തിലൂടെ ഇവരുമായി നിരന്തരം സംവദിച്ചിരുന്ന അമൃത്പാൽ സിംഗ്, സ്ത്രീകളെ അശ്ലീല വീഡിയോകൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
സ്ത്രീകളുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുന്ന 12ഓളം ഓഡിയോ ക്ലിപ്പുകളും പുറത്ത് വന്നിട്ടുണ്ട്. സ്ത്രീകളുമായി നീണ്ട കാലത്തെ ബന്ധം താൻ ആഗ്രഹിക്കുന്നില്ലെന്നും, കാഷ്വലായിട്ടുള്ള റിലേഷൻഷിപ്പാണ് താത്പര്യമെന്നും ഇയാൾ ഇതിൽ പറയുന്നുണ്ട്. യുവതികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനെ കുറിച്ചെല്ലാം ഇയാൾ സംസാരിക്കുന്നുണ്ട്. സ്ത്രീകളുമായി നടത്തിയ അശ്ലീല സംഭാഷണങ്ങളടക്കമാണ് പുറത്ത് വന്നിരിക്കുന്നത്.
അതേസമയം ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടർച്ചയായ ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ശനിയാഴ്ചയാണ് ഇയാൾ പോലീസിനെ വെട്ടിച്ച് മുങ്ങുന്നത്. ഇയാളുടെ സഹായികളടക്കം നിരവധി പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അമൃത്പാൽ സിംഗിനെ കുറിച്ച് ഇത് വരെ വിവരമൊന്നും ലഭിച്ചിട്ടില്ല. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് അതിർത്തിയിലടക്കം കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.
Discussion about this post