ന്യൂഡൽഹി : മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് വിധിച്ച കോടതി, പരാമർശത്തിൽ കോൺഗ്രസ് നേതാവ് മാപ്പ് പറയുമോ എന്ന് ആവർത്തിച്ചു ചോദിച്ചിരുന്നുവെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷി. കോടതി വിധി പ്രസ്താവിക്കുമ്പോൾ പോലും രാഹുൽ ഗാന്ധി മാപ്പ് പറഞ്ഞില്ലെന്നും എംപി ”പതിവ് കുറ്റവാളി” ആണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം നടക്കുന്ന വേളയിലും കോടതി അദ്ദേഹത്തോട് മാപ്പ് പറയുമോ എന്ന് വീണ്ടും വീണ്ടും ചോദിച്ചിരുന്നു. എന്നാൽ അതിന് രാഹുൽ ഗാന്ധി വിസമ്മതിച്ചു. കോടതി വിധി പ്രസ്താവിച്ചപ്പോൾ പോലും രാഹുൽ മാപ്പ് പറയാൻ തയ്യാറായില്ല. നേരത്തെയുള്ള സംഭവങ്ങൾ പരിശോധിച്ചാൽ രാഹുൽ ഗാന്ധി സ്ഥിരം കുറ്റവാളിയാണെന്ന് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു പാർലമെന്റ് അംഗം നടത്തിയ പ്രസംഗം ‘പൊതുജനങ്ങളിൽ വളരെ വ്യാപകമായ സ്വാധീനം ചെലുത്തുന്നു’ എന്നതിനാലാണ് അദ്ദേഹത്തിന്റെ കുറ്റകൃത്യത്തിന്റെ ഗൗരവം വർദ്ധിച്ചതെന്ന് ഗുജറാത്ത് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിക്ക് കുറഞ്ഞ ശിക്ഷ നൽകിയാൽ അത് പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും മാനനഷ്ട നിയമത്തിന്റെ ലക്ഷ്യം നിറവേറ്റാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Discussion about this post