ബംഗളൂരു; ശിവമോഗ-ഐഎസ് ഗൂഢാലോചന കേസിലെ പ്രതികളായ ബിടെക് വിദ്യാർത്ഥികൾക്കെതിരെ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ ഞെട്ടിക്കുന്നത്. മസ് മുനീർ അഹമ്മദ്, സയ്യിദ് യാസിൻ എന്നിവർ ചേർന്ന് ഐഎസിന്റെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ചെയ്ത കാര്യങ്ങളാണ് കുറ്റപത്രത്തിൽ പരാമർശിക്കുന്നത്.
ഇന്ത്യയെ ഇസ്ലാമിക ഖിലാഫത്ത് ആയി മാറ്റിയെടുക്കുക കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുക എന്നതും ഭീകരരുടെ മുഖ്യ അജണ്ടകളിലൊന്നായിരുന്നു.ഗൂഢാലോന കേസുമായി ബന്ധപ്പെട്ട് പിടിയിലായ മസ് മുനീർ അഹമ്മദ്, ഐഎസ് ഹാൻഡലറുമായി നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങളിൽ നിന്നാണ് മോദി വധവും ഭീകരരുടെ അജണ്ടകളിൽ പ്രധാനപ്പെട്ടതെന്ന് വ്യക്തമായത്.
ഇന്ത്യയെ ഖിലാഫത്ത് ആക്കി മാറ്റാൻ രാജ്യത്തെ അസ്ഥിരമാക്കാനും രാജ്യത്തിന്റെ രാഷ്ട്രീയ പരിതസ്ഥിത കഴിയുന്നത്ര പ്രക്ഷുബ്ദമായി നിലനിർത്താനും പ്രതികളും കൂട്ടാളികളും നിരന്തരം പരിശ്രമിച്ചിരുന്നു.രാജ്യത്തെ പ്രധാന വ്യവസായങ്ങളെ ലക്ഷ്യമിടുകയും അത് വഴി രാജ്യത്തെ സ്ഥിതിഗതികൾ അങ്ങേയറ്റം അസ്ഥിരമാക്കാനും പ്രതികൾ ലക്ഷ്യമിട്ടിരുന്നുഐഎസ് ഗൂഢാലോചനയുടെ ഭാഗമായി മസ് മുനീർ അഹമ്മദും കൂട്ടരും കുറഞ്ഞത് 25 തീവെപ്പും അട്ടിമറിയും നടത്തിയിരുന്നുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാകുന്നു
Discussion about this post