ലക്‌നൗ: ബിഎസ്പിഎം എം എൽഎയായ രാജുപാലിന്റെ കൊലപാതകത്തിന്റെ പ്രധാന സാക്ഷിയായിരുന്ന അഭിഭാഷകനായ ഉമേഷ് പാലിനെ തട്ടിക്കൊട്ടുപോയ കേസിലെ ശിക്ഷാ വിധിയിൽ പ്രതികരിച്ച് ഉമേഷ് പാലിന്റെ അമ്മ. ആതിഖ് അഹമ്മദിനെ വധശിക്ഷ നൽകണമെന്ന് ഉമേഷ് പാലിന്റെ അമ്മ ശാന്തി ദേവി ആവശ്യപ്പെട്ടു. ആതിഖ് അഹമ്മദിനെ തൂക്കിലേറ്റണമെന്ന് അവർ സർക്കാരിനോട് അഭ്യർത്ഥിച്ചു.
”കോടതി വിധി എന്താണെങ്കിലും ഞങ്ങൾ അംഗീകരിക്കും. പക്ഷേ എന്റെ മകനെ കൊന്നത് പോലെ അവനും മരിച്ചാലേ തനിക്ക് തൃപ്തി ഉണ്ടാവുകയുള്ളൂ”- എന്ന് ഉമേഷ് പാലിന്റെ അമ്മ പറഞ്ഞു.
അതസമയം ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ മുൻ എസ്.പി നേതാവ് ആതിഖ് അഹമ്മദിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസിൽ ആതിഖും മറ്റു രണ്ടുപേരും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രയാഗ് രാജ് കോടതി മൂവർക്കും ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ആതിഖ് അഹമ്മദിന്റെ സഹോദരൻ ഖാലിദ് അസീം ഉൾപ്പെടെ ഏഴുപേരെകേസിൽ വെറുതെ വിട്ടു.
Discussion about this post