ശ്രീനഗർ : ജമ്മു കശ്മീരിൽ രണ്ട് ഹൈബ്രിഡ് ഭീകരർ അറസ്റ്റിൽ. ലഷ്‌കർ ഇ ത്വായ്ബയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന സൈദാപോറ പയേനിലെ സ്വദേശികളായ റിയാസ് അഹമ്മദ് മിറിന്റെ മകൻ സുഹൈബ് റിയാസ്, മുഹമ്മദ് ഇഖ്ബാൽ വാനിയുടെ മകൻ അനയത്ത് ഉള്ള ഇഖ്ബാൽ എന്നിവരാണ് അറസ്റ്റിലായത്. മാദ്ധ്യമപ്രവർത്തകന് നേരെ നടത്തിയ ആക്രമണത്തിൽ ഇവർക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബർ 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യൂട്യൂബ് വാർത്താ ചാനൽ നടത്തിയിരുന്ന ഷോപ്പിയാനിലെ ഹീർപോറ സ്വദേശിയായ വസീം അഹമ്മദ് വാനിയെ (27) മോട്ടോർ സൈക്കിളിൽ എത്തിയ തീവ്രവാദികൾ വെടിവച്ചിരുന്നു. തലനാരിഴയ്ക്കാണ് അന്ന് വസീം രക്ഷപ്പെട്ടത്. മാദ്ധ്യമപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഇവരിൽ നിന്ന് പിസ്റ്റളും, മാഗസിനും, 05 പിസ്റ്റൾ റൗണ്ടുകളും കണ്ടെടുത്തു. സൈദാപോര പയേൻ ഷോപ്പിയാൻ ഗ്രാമത്തിലെ തോട്ടങ്ങളിൽ നിന്ന് ഒരു ഐഇഡി കണ്ടെടുത്തതായി പോലീസ് അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.
Discussion about this post