കൊൽക്കത്ത: രാമനവമി ദിനത്തിൽ വിവിധ ഭാഗങ്ങളിൽ മതതീവ്രവാദികൾ ഹിന്ദു വിശ്വാസികൾക്ക് നേരെ നടത്തിയ ആക്രമണം രാജ്യത്തിന് അപമാനവും സർവ്വോപരി ഭയാനകവുമാണ്. മറ്റൊരു വർഗ്ഗീയ കലാപത്തിനുള്ള കോപ്പ് കൂട്ടലായാണ് ഹിന്ദു വിശ്വാസികൾക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെ കാണാൻ സാധിക്കുക. എന്നാൽ ബംഗാളിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണം പ്രയോജനപ്പെടുത്തി ന്യൂനപക്ഷ വോട്ടുകൾ വാരിക്കൂട്ടാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി മമതാ ബാനർജി.
രാമനവമി ദിനത്തിൽ ബംഗാളിലെ ഹൂഗ്ലിയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലാണ് ഹിന്ദു വിശ്വാസികൾക്ക് നേരെ ആക്രമണം ഉണ്ടായത്. എന്നാൽ ഇതിന്റെ പൂർണ ഉത്തരവാദിത്വം ബിജെപിയ്ക്കും കേന്ദ്രത്തിനുമാണെന്നാണ് മമതാ ബാനർജിയുടെ വാദം. ഇതിനെതിരെ മതതീവ്രവാദികൾക്കൊപ്പമിരുന്ന് ധർണ്ണ നടത്താനും മമത മുന്നിലുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ സർക്കാർ പൂർണ പരാജയമാണെന്നാണ് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ബംഗാളിൽ അരങ്ങേറിയത്. എന്നാൽ ഇത് വിസ്മരിച്ച് സർക്കാർ വോട്ടിനായി മതതീവ്രവാദികൾക്കൊപ്പം നിലകൊള്ളുകയാണ്. ഇതിന് ഇരകളാകുന്നത് ആകട്ടെ ഹിന്ദുക്കളും. ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ ആധിപത്യം ഉറപ്പിച്ച ബിജെപി ന്യൂനപക്ഷങ്ങളെയും കൂടെക്കൂട്ടുമോ എന്ന ഭയമാണ് മമതയ്ക്ക് എന്നാണ് വിലയിരുത്തൽ. 2001 ലെ തിരഞ്ഞെടുപ്പിന് ശേഷം തൃണമൂലിന്റെ തന്നെ ഒരു പ്രമുഖ നേതാവ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്. ബിജെപിയോടുള്ള ന്യൂനപക്ഷങ്ങളുടെ അകൽച്ചയാണ് തങ്ങൾക്ക് ലഭിച്ച സീറ്റുകൾ എന്നായിരുന്നു നേതാവിന്റെ വെളിപ്പെടുത്തൽ.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാടുപെട്ടുള്ള ജയമായിരുന്നു മമതാ ബാനർജിയുടേത്. ഇതിന് പ്രധാനകാരണമായി പാർട്ടി വിലയിരുത്തുന്നത് ബിജെപിയ്ക്ക് ന്യൂനപക്ഷങ്ങളോടുള്ള അടുപ്പമാണ്. വർഗ്ഗീയ രാഷ്ട്രീയം കളിച്ച് കൊണ്ട് സീറ്റ് നേട്ടമുണ്ടാകുന്ന മമതയുടെയും പാർട്ടിയുടെയും തന്ത്രങ്ങൾ ന്യൂനപക്ഷം തിരിച്ചറിഞ്ഞതാണ് ഇവരെ ബിജെപിയിലേക്ക് അടുപ്പിക്കുന്നത്. എന്നാൽ ഇത് ഇല്ലാതാക്കി വീണ്ടും ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ ലക്ഷ്യം ഉണ്ടാക്കുകയാണ് മമതയുടെയും തൃണമൂലിന്റെയും നിലവിലെ ലക്ഷ്യം.
Discussion about this post