കൊൽക്കത്ത: മുസ്ലീംങ്ങളെ സംരക്ഷിക്കാൻ ആഹ്വാനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പശ്ചിമ ബംഗാളിൽ വർഗീയ സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഹനുമാൻ ജയന്തി ദിനത്തിൽ വീണ്ടും സംഘർഷമുണ്ടാകുമെന്ന് തനിക്ക് ആശങ്കയുണ്ടെന്നും അതുകൊണ്ട് മുസ്ലിംങ്ങളെ സംരക്ഷിക്കണമെന്നുമാണ് ഹിന്ദു ഗ്രൂപ്പുകളിൽ മമത ബാനർജിയുടെ സന്ദേശം.
സംസ്ഥാനത്ത് വ്യാഴാഴ്ച വീണ്ടും അക്രമം നടക്കാനുള്ള സാദ്ധ്യതയുണ്ട്. ന്യൂനപക്ഷങ്ങൾ “പീഡിപ്പിക്കപ്പെടുന്നില്ലെന്ന്” ഉറപ്പാക്കാൻ ഹിന്ദുക്കളോട് അഭ്യർത്ഥിക്കുകയാണ്, മമതാ ബാനർജി പറഞ്ഞു.”ഏപ്രിൽ ആറിന് ഹനുമാൻ ജയന്തി ആഘോഷദിവസം ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാവരുത്. ഇതിനായി എന്റെ ഹിന്ദു സഹോദരങ്ങളെ ഞാൻ ചുമതലപ്പെടുത്തുന്നു,” പുർബ മേദിനിപൂർ ജില്ലയിൽ ഒരു പരിപാടിയിൽ സംസാരിക്കവെ ആണ് മമത ബാനർജിയുടെ പ്രസ്താവന.
പോലീസിൻറെ അനുമതിയില്ലാതെ റാലികൾ നടത്താൻ കഴിയില്ലെന്നും മമത വ്യക്തമാക്കി. പശ്ചിമ ബംഗാൾ ഹൂഗ്ലി, ഹൗറ തുടങ്ങിയ ജില്ലകളിലാണ് കലാപം നടക്കുന്നത്. മാർച്ച് 30ന് രാമനവമി ആഘോഷത്തിനിടെയാണ് സംസ്ഥാനത്ത് അക്രമം ആരംഭിച്ചത്. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ രാമനവമി ഘോഷയാത്രയ്ക്കിടെ നടന്ന അക്രമത്തിൽ ബിജെപി എംഎൽഎക്ക് പരിക്കേറ്റിരുന്നു. പ്രദേശത്ത് സംഘർഷത്തെ തുടർന്ന് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി, ആദിവാസി വിഭാഗങ്ങൾക്ക് സംരക്ഷണം നൽകണമെന്നാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷൻ ആഹ്വാനം ചെയ്തിരിക്കുന്നത്.
Discussion about this post