ന്യൂഡൽഹി: രണ്ട് ദിവസം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത് എട്ട് പൊതുപരിപാടികളിൽ. അടുത്ത 36 മണിക്കൂറാണ് അദ്ദേഹം ഒരു നിമിഷം പോലും പാഴാക്കാതെ കർമ്മനിരതനാവുന്നത്. ഏഴ് നഗരങ്ങളിലൂടെ ഏകദേശം 5300 കിലോമീറ്ററിലധികമാണ് അദ്ദേഹം സഞ്ചരിക്കാൻ പോവുന്നത്. രണ്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നിരവധി വികസന പദ്ധതികൾ ആരംഭിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മുതൽ 36 മണിക്കൂറിനുള്ളിൽ ഏഴ് നഗരങ്ങളിലൂടെ 5,300 കിലോമീറ്ററിലധികം സഞ്ചരിച്ച് എട്ട് പരിപാടികളിൽ പങ്കെടുക്കും.
ഡൽഹിയിൽ നിന്ന് ആദ്യം മദ്ധ്യപ്രദേശിലേക്കും പിന്നീട് കേരളത്തിലേക്കുമാണ് പ്രധാനമന്ത്രിയുടെ യാത്ര. പിന്നീട് കേന്ദ്രഭരണപ്രദേശമായ ദാദ്ര നാഗർ ഹവേലിയിലേക്കും ദാമൻ ദിയുവിലേക്കും അദ്ദേഹം യാത്ര ചെയ്യും. ചൊവ്വാഴ്ച അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
ആദ്യം ദേശീയ പഞ്ചായത്തീരാജ് ദിന പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് ഖജുരാഹോയിലേക്ക് പുറപ്പെടും.500 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഇവിടേക്ക് പോകേണ്ടത്. തുടർന്ന് രേവയിലേക്ക് പ്രധാനമന്ത്രി പോകും. ഇതിനുശേഷം, അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രയിൽ ഏകദേശം 280 കിലോമീറ്റർ ദൂരം പിന്നിട്ട് അദ്ദേഹം ഖജുരാഹോയിലേക്ക് മടങ്ങും, തുടർന്ന് യുവം കോൺക്ലേവിൽ പങ്കെടുക്കാൻ ഏകദേശം 1,700 കിലോമീറ്റർ ആകാശ മാർഗം കൊച്ചിയിലേക്ക് പോകും.
ചൊവ്വാഴ്ച രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് അദ്ദേഹം 190 കിലോമീറ്റർ സഞ്ചരിച്ച് പോവും. അവിടെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്യുകയും വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടുകയും ചെയ്യും. അവിടെ നിന്ന് സൂറത്ത് വഴി പ്രധാനമന്ത്രി സിൽവാസയിലേക്ക് 1,570 കിലോമീറ്റർ സഞ്ചരിക്കും.
സിൽവാസയിൽ പ്രധാനമന്ത്രി നമോ മെഡിക്കൽ കോളേജ് സന്ദർശിക്കുകയും വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവഹിക്കുകയും ചെയ്യും. ഇതിന് ശേഷം , ദേവ്ക കടൽത്തീരത്തിന്റെ ഉദ്ഘാടനത്തിനായി അദ്ദേഹം ദാമനിലേക്ക് പോകും, തുടർന്ന് അദ്ദേഹം 110 കിലോമീറ്റർ പിന്നിട്ട് സൂറത്തിലേക്ക് പോകും. സൂറത്തിൽ നിന്ന്, പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങുന്ന രീതിയിലാണ് പ്രധാനമന്ത്രിയുടെ പരിപാടികൾ.
Discussion about this post