ഭോപ്പാൽ : സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങൾ സർക്കാർ നിയന്ത്രിക്കില്ലെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ. ക്ഷേത്ര ഭൂമി ലേലം ചെയ്യുന്നത് പുരോഹിതന്മാരാണെന്നും കളക്ടർമാരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരശുരാമ ജയന്തി ദിനത്തിൽ നടന്ന പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സർക്കാരിന് യാതൊരു നിയന്ത്രണവുമുണ്ടാകില്ല. ബ്രാഹ്മണർ എല്ലായ്പ്പോഴും മതവും സംസ്‌കാരവും സംരക്ഷിക്കുന്നവരാണ്, അതിനാൽ അവരുടെ ക്ഷേമത്തിനായി ‘ബ്രാഹ്മണക്ഷേമ ബോർഡ്’ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്ര ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്ന പുരോഹിതന്മാരായിരിക്കുമെന്നും കളക്ടർമാരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ കാറിൽ സഞ്ചരിക്കുന്നതിനിടെ മറ്റൊരു വാഹനം അപകടത്തിൽ പെട്ട് കിടക്കുന്നത് കണ്ട മുഖ്യമന്ത്രി, അവിടെയെത്തി വിവരങ്ങൾ തിരക്കുകയും അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അപകടത്തിൽ പെട്ടവരുടെ അടുത്തെത്തി ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.










