മുംബൈ: രാജ്യമാകമാനം ചർച്ചയാകുകയും കേരളത്തിൽ മതമൗലികവാദികളും ഇടതുപക്ഷവും കോൺഗ്രസും ചേർന്ന് ഒരുമിച്ച് എതിർക്കുകയും ചെയ്യുന്ന ബഹുഭാഷ ചിത്രം ദ് കേരള സ്റ്റോറിയെക്കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിച്ച് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്ന നടി ആദ ശർമ്മ. ഇത്തരത്തിൽ പെൺകുട്ടികൾ കാണാതാകുന്നു എന്നത് ഭയാനകമാണ്. അതിനേക്കാൾ ഭയാനകമാണ് ആളുകൾ ഈ ചിത്രത്തെ പ്രൊപ്പഗാണ്ട എന്ന് വിളിക്കുന്നതും എണ്ണത്തിന്റെ പേര് പറഞ്ഞ് തർക്കിക്കുന്നതുമെന്ന് ആദ ശർമ്മ പറഞ്ഞു.
#WATCH | Actress Adah Sharma, who plays the lead in the upcoming #TheKeralaStory, opens up about her character in the film
She says, "…It's horrifying that girls are going missing. What is even scarier is the people who are calling it propaganda or discussing the number. I… pic.twitter.com/UGFJqU3ZnV
— ANI (@ANI) April 30, 2023
മതപരിവർത്തനത്തിന്റെ ഇരകളായി ദുരിതമനുഭവിക്കുന്ന പലരെയും താൻ നേരിട്ട് കണ്ടു. അവരുടെ യാതനകൾ വിവരണാതീതമാണെന്നും ആദ ശർമ്മ കൂട്ടിച്ചേർത്തു. എണ്ണത്തിനല്ല, വസ്തുതക്കാണ് പ്രാധാന്യം. നാട്ടിൽ നിന്നും പെൺകുട്ടികളെ കാണാതാകുന്നു എന്നതും അവർ തീവ്രവാദ പ്രവർത്തനങ്ങളിൽ എത്തപ്പെടുന്നു എന്നതും വസ്തുതയാണെന്നും അവർ വ്യക്തമാക്കി.
സുദീപ്തോ സെൻ, വിപുൽ അമൃത്ലാൽ ഷാ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സുദീപ്തോ സെൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ‘ദ് കേരള സ്റ്റോറി‘ മെയ് 5നാണ് തിയേറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ നിന്നും ഇസ്ലാമിലേക്ക് മതം മാറിയ ശേഷം ഇറാഖിലും സിറിയയിലും എത്തി ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായ പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്.
2016ൽ കേരളത്തിൽ നിന്നും ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെത്തിയ 21 അംഗ സംഘത്തിലെ നാല് പെൺകുട്ടികളിൽ ഒരാൾ ഹിന്ദു ആയിരുന്നു. ആ പശ്ചാത്തലം സിനിമയിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളതായാണ് ട്രെയിലർ നൽകുന്ന സൂചന.
Discussion about this post