കാൻബെറ : കൊടും കാട്ടിൽ ഒറ്റപ്പെട്ട് പോയ യുവതി അഞ്ച് ദിവസം കഴിച്ച് കൂട്ടിയത് വെള്ളം പോലുമില്ലാതെ. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലാണ് സംഭവം. ലിലിയൻ എന്ന യുവതിയാണ് ഒറ്റയ്ക്ക് അഞ്ച് ദിവസം കാറിൽ കഴിഞ്ഞത്.
കുറ്റിക്കാട്ടിലൂടെ സഞ്ചരിക്കുന്നതിനിടെ ഇവരുടെ കാർ ചെളിയിൽ പൂണ്ട് പോയി. വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ഏറെ ദൂരം നടക്കാനും കഴിഞ്ഞില്ല. ഇതോടെയാണ് കാറിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചത്.
നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് ലിലിയൻ കുടുങ്ങിക്കിടന്നത്. യുവതിയുടെ കൈയ്യിൽ ഒരു കുപ്പി വൈനും കുറച്ച് മധുര പലഹാരങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ലിലിയൻ മദ്യപിക്കാറില്ല. അമ്മയ്ക്ക് സമ്മനമായി വാങ്ങിയതായിരുന്നു വൈൻ. കൈയ്യിൽ ഒരു തുള്ളി വെളളം പോലും അവശേഷിച്ചിരുന്നില്ല. അഞ്ച് ദിവസം അത് മാത്രം ഭക്ഷിച്ച് ലിലിയൻ കഴിഞ്ഞുകൂടി.
എമർജൻസി സർവീസാണ് ലിലിയന്റെ വാഹനം കണ്ടെത്തിയത്. തുടർന്ന് ഇവരെ അവിടെ നിന്നും രക്ഷപ്പെടുത്തി. താൻ ഇവിടെ കിടന്ന് മരിക്കുമെന്നാണ് കരുതിയിരുന്നതെന്ന് ലിലിയൻ പറഞ്ഞു. ശരീരം തളർന്നിരുന്നു. ഇതോടെ കുടുംബത്തിന് ഒരു കത്തെഴുതി വെയ്ക്കാൻ ലിലിയൻ തീരുമാനിച്ചു. അപ്പോഴാണ് എമർജൻസി റെസ്‌ക്യൂ സംഘം എത്തിയത് എന്ന് ലിലിയൻ പറഞ്ഞു.
”കാറിൽ ഇരിക്കാനും കുറ്റിക്കാട്ടിൽ അലഞ്ഞുതിരിയാതിരിക്കാനും അവർ ശ്രമിച്ചു. ഇത് അവരെ കണ്ടെത്താൻ പോലീസിനെ സഹായിച്ചു,” വോഡോംഗ പോലീസ് സ്റ്റേഷൻ സർജൻ മാർട്ടിൻ ടോർപെ പറഞ്ഞു.
Discussion about this post