കൊൽക്കത്ത : ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനാൽ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛൻ യാത്ര ചെയ്തത് 200 കിലോമീറ്റർ. പശ്ചിമ ബംഗാളിന്റെ വടക്കൻ പ്രവിശ്യയിലാണ് സംഭവം. അഞ്ച് മാസം പ്രായമുള്ള മകന്റെ മൃതദേഹം ബാഗിലാക്കി പൊതിഞ്ഞ് ബസിലാണ് അഷിം ദേബ്ശർമ്മ യാത്ര ചെയ്തത്.
ബംഗാളിലെ സർക്കാർ മെഡിക്കൽ കോളേജിൽ ആറ് ദിവസം ചികിത്സയിലായിരുന്നു മകൻ. ചികിത്സയിലായിരിക്കെയാണ് മരിച്ചത്. ചികിത്സയ്ക്ക് 16,000 ത്തോളം രൂപ ചെലവായിരുന്നു. തുടർന്ന് മൃതദേഹം സിലിഗുരിയിൽ നിന്ന് കലിയാഗഞ്ചിലുള്ള വീട്ടിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ഡ്രൈവർ അദ്ദേഹത്തോട് 8000 രൂപ ചോദിച്ചു. ആംബുലൻസ് വാടക നൽകാൻ കൈയ്യിൽ പണമില്ലാതെ വന്നതോടെയാണ് മൃതദേഹം ബസിൽ കൊണ്ടുപോകാൻ തീരുമാനിച്ചത്.
തുടർന്ന് പിഞ്ചുകുഞ്ഞിനെ ബാഗിൽ പൊതിഞ്ഞെടുത്തു, ബസിൽ 200 കിലോമീറ്ററോളം യാത്ര ചെയ്തു. ഈ വിവരം ഇയാൾ ആരെയും അറിയിച്ചില്ല. കൈയ്യിൽ കുഞ്ഞിന്റെ മൃതദേഹമാണെന്ന് അറിഞ്ഞാൽ ബസിൽ നിന്ന് ഇറക്കിവിടുമോ എന്ന് അഷിം ഭയന്നു.
This is Ashim Debsharma; father of a 5 month old infant who died in a Medical College in Siliguri.
He was being charged Rs. 8000/- to transport the dead body of his child. Unfortunately after spending Rs. 16,000/- in the past few days during the treatment, he couldn't pay the… pic.twitter.com/G3migdQww8— Suvendu Adhikari (Modi Ka Parivar) (@SuvenduWB) May 14, 2023
ഇത് പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി. ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയാണ്.
Discussion about this post