ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂളിൽ വീണ്ടും ബോംബ് ഭീഷണി. പുഷ്പ വിഹാറിലുള്ള അമൃത സ്‌കൂളിലേക്കാണ് ഇ-മെയിലായി ഭീഷണി സന്ദേശം ലഭിച്ചത്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.
ഇന്ന് രാവിലെയോടെയായിരുന്നു സ്‌കൂളിലെ ഔദ്യോഗിക മെയിൽ ഐഡിയിലേക്ക് സന്ദേശം ലഭിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ ജീവനക്കാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ സ്‌കൂളിൽ എത്തിയ വിദ്യാർത്ഥികളെയും ജീവനക്കാരെയും സുരക്ഷിത സ്ഥാനത്തേക്കും മാറ്റി. സ്‌കൂൾ പരിസരത്ത് ബോംബുവച്ചിട്ടുണ്ടെന്നും അധികം വൈകാതെ എല്ലാം ചുട്ട് ചാമ്പലാകുമെന്നുമായിരുന്നു ഭീഷണി.
വ്യാജ സന്ദേശമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇ-മെയിൽ ഐഡി കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം അടുത്തിടെയായിരുന്നു ഡൽഹിയിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിക്കുന്നത് നിത്യ സംഭവമാകുകയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ബോംബുവെച്ചെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. രണ്ട് ഭീഷണിയ്ക്ക് പിന്നിലും ഒരാളാണെന്നാണ് നിലവിലെ നിഗമനം.
Discussion about this post