ഭോപ്പാൽ: മദ്ധ്യപ്രദേശ് പോലീസിന്റെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് തകർത്ത തീവ്ര ഇസ്ലാമിക് സംഘടനയായ ഹിസ്ബ്-ഉത്- തഹ്രീറിന്റെ ഇന്ത്യൻ സംഘത്തിന് മതപരിവർത്തന ചുമതലയായിരുന്നു ഉള്ളതെന്ന് വിവരങ്ങൾ. മെയ് 6 ന് നടത്തിയ റെയ്ഡിൽ ഭോപ്പാലിൽ നിന്ന് 10 പേരെയും ഹൈദരാബാദിൽ നിന്ന് 5 പേരെയും ചിന്ദ്വാരയിൽ നിന്ന് ഒരാളെയും പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് രാജ്യത്ത് പിടിമുറുക്കിയ മതപരിവർത്തന സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്.
ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ കടുത്ത ആരാധകരായ എച്ച്‌യുടി പ്രവർത്തകരിൽ അറസ്റ്റിലായവരിൽ ഏഴ് പേർ ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചവരാണ്.
ഭോപ്പാൽ ആസ്ഥാനമായുള്ള ജിം പരിശീലകൻ യാസിർ ഖാൻ, ഹൈദരാബാദ് ആസ്ഥാനമായുള്ള മുഹമ്മദ് സലിം എന്നിവർ ഏതാനും വർഷം മുൻപ് ഇസ്ലാം മതം സ്വീകരിച്ചതാണ്. ഭോപ്പാലിലെ വിരമിച്ച ആയുർവേദ ഡോക്ടർ ഡോ. അശോക് ജെയിനിന്റെ മകൻ സൗരഭ് രാജൈ്വദ്യയാണ് മുഹമ്മദ് സലിം ആയി മാറിയത്.
മുഹമ്മദ് സലിം (നേരത്തെ സൗരഭ് രാജ് വൈദ്യ), അബ്ദുർ റഹ്‌മാൻ (നേരത്തെ ദേവി നാരായൺ പാണ്ഡ), മുഹമ്മദ് അബ്ബാസ് അലി (നേരത്തെ ബിനു കുമാർ) എന്നിവരുൾപ്പെടെ അഞ്ച് പ്രതികൾ ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടതായാണ് കണ്ടെത്തിയത്. ഇവർ അഞ്ച് ഹിന്ദു യുവതികളെ വിവാഹം ചെയ്യുകയും ഇവരെയും മതം മാറ്റുകയും ചെയ്തിരുന്നു.
മതപരിവർത്തനം ചെയ്യപ്പെട്ട് വരുന്ന യുവാക്കൾക്ക് മുസ്ലീം അംഗസംഖ്യ വർദ്ധിപ്പിക്കുക എന്ന ചുമതലയായിരുന്നു നൽകിയിരുന്നത്. ഭാര്യമാരെയും കുട്ടികളെയും കുടുംബത്തെയും സുഹൃത്തുക്കളെയും പരമാവധി മുസ്ലീമാക്കുക എന്നതായിരുന്നു ഇവർക്ക് നൽകിയിരുന്ന നിർദ്ദേശം. ഇവരിൽ പലരും കോളേജ് കാലഘട്ടത്തിൽ ബ്രയിൻവാഷ് ചെയ്യപ്പെട്ട് മുസ്ലീമായി മാറിയവരാണ്.
ചൈന, ജർമ്മനി, റഷ്യ, ബംഗ്ലാദേശ്, തുർക്കി എന്നിവയുൾപ്പെടെ 16 രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട തീവ്ര ഇസ്ലാമിക ഗ്രൂപ്പാണ് HuT. ഇസ്‌ലാമിക ഖിലാഫത്ത് പുനഃസ്ഥാപിക്കുകയും മുസ്‌ലിംകളെ ഒന്നിപ്പിക്കുകയും ആഗോളതലത്തിൽ ശരീഅത്ത് നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
Discussion about this post