ബംഗളൂരു : ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ കുഞ്ഞിന് ജന്മം നൽകി യുവതി. കർണാടകയിലെ ബംഗളൂരു-ചിക്കമംഗലൂർ റൂട്ടിൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസി ബസിലാണ് ചോരക്കുഞ്ഞ് പിറന്നുവീണത്.
ഉച്ചയ്ക്ക് 1.25 ഓടെ ഉദയപുര അഗ്രികൾചർ കോളേജിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഇതോടെ കണ്ടക്ടറായ എസ് വസന്തമ്മ ബസ് നിർത്താൻ ആവശ്യപ്പെട്ട്, യാത്രക്കാരെ ബസിൽ നിന്ന് പുറത്തിറക്കി. തുടർന്ന് യുവതിക്ക് പ്രസവ സഹായങ്ങൾ നൽകി. ബസിലാണ് യുവതിയുടെ കുഞ്ഞ് പിറന്നുവീണത്.
സാമ്പത്തികമായി പിന്നോട്ടായിരുന്ന യുവതിക്ക് ബസിലെ യാത്രക്കാരെല്ലാം ചേർന്ന് പ്രസവാനന്തര ചികിത്സകൾക്കായി 1500 രൂപ നൽകി. തുടർന്ന് ഇവരെ ആശുപത്രിയിൽ കയറ്റി ശാന്തഗ്രാമ ആശുപത്രിയിലെത്തിച്ചു. സമയോചിതമായ ഇടപെടലിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചുകൊണ്ട് മാതൃകാപരമായ പ്രവർത്തനം നടത്തിയ വനിതാ കണ്ടക്ടറുടെ സേവനം അഭിനന്ദനീയമാണെന്ന് ജി.സത്യവതി ഐഎഎസ് പറഞ്ഞു.
Discussion about this post