ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ വിദേശ യാത്ര നടത്താനൊരുങ്ങി രാഹുൽ ഗാന്ധി. ഈ മാസം 31 ന് രാഹുലിന്റെ തിരക്കേറിയ യുഎസ് സന്ദർശനം ആരംഭിക്കും. സ്റ്റാൻഫോർഡ് സർവകലാശാലയിൽ പ്രസംഗിക്കുന്ന രാഹുൽ രാഷ്ട്രീയക്കാരും സംരംഭകരുമായി കൂടിക്കാഴ്ച നടത്തും.
കർണാടകയിൽ കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് സത്യപ്രതിജ്ഞയ്ക്ക് ശേഷമാകും രാഹുലിന്റെ യാത്ര. വാഷിംഗ്ടണും കാലിഫോർണിയയും സന്ദർശിക്കും. തുടർന്ന് ജൂൺ 4 ന് 5,000 എൻആർഐകളെ പങ്കെടുപ്പിച്ച് ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ റാലി നടത്തും.
കഴിഞ്ഞ മാർച്ചിൽ രാഹുൽ ഗാന്ധി കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നടത്തിയ പ്രസംഗം വൻ വിവാദമായിരുന്നു. ഇന്ത്യയിൽ ജനാധിപത്യം സമ്മർത്തിലാണെന്നും താൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്നുമാണ് രാഹുൽ പറഞ്ഞത്. ഇതിനെതിരെ രാജ്യമെമ്പാട് നിന്നും വ്യാപക വിമർശനങ്ങളാണ് ഉയർന്നത്.
Discussion about this post