ഭോപ്പാൽ : കുറ്റവാളികൾക്കെതിരെ ബുൾഡോസർ നടപടിയുമായി മദ്ധ്യപ്രദേശ് സർക്കാർ. ആറ് കുറ്റവാളികളുടെ അനധികൃത നിർമ്മാണങ്ങൾ ഉജ്ജെയിൻ മുൻസിപ്പൽ കോർപറേഷനും പോലീസും ചേർന്ന് പൊളിച്ചുനീക്കി. ചിമംഗഞ്ച് മാണ്ഡി, മഹാകാൽ എന്നിവിടങ്ങളിലെ നിർമ്മാണങ്ങളാണ് സർക്കാർ പൊളിച്ചുനീക്കിയത്.
പോലീസ്, അഡ്മിനിസ്ട്രേഷൻ, മുൻസിപ്പൽ കോർപ്പറേഷൻ എന്നിവരെ വിവരമറിയിച്ച ശേഷം കൈയേറ്റം പൊളിച്ചുനീക്കാൻ നീക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു. ഡ്രോണുകൾ ഉപയോഗിച്ച പ്രദേശം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് കൈയ്യേറ്റങ്ങൾ ബുൾഡോസർ ഉപയോദിച്ച് പൊളിച്ചുനീക്കിയത്.
സംസ്ഥാനത്തുടനീളമുള്ള കുറ്റവാളികൾക്കും ഗുണ്ടകൾക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിർദ്ദേശിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചിമംഗഞ്ച് മാണ്ഡി പോലീസ് സ്റ്റേഷന്റെയും മഹാകാൽ പോലീസ് സ്റ്റേഷന്റെയും പരിധിയിൽ ആറ് കുറ്റവാളികളുടെ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്തി.
പോലീസ് സേനയിലെ 150 ഓളം ഉദ്യോഗസ്ഥരും, ജീവനക്കാരും, മുനിസിപ്പൽ കോർപ്പറേഷൻ, റവന്യൂ വകുപ്പ് എന്നിവരുടെ സംഘവുമാണ് നടപടിയിൽ പങ്കെടുത്തത് എന്ന് എസ്പി ആകാശ് ബൂരിയ പറഞ്ഞു. 9 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയുടെ വീടും പൊളിച്ചുനീക്കി.
Discussion about this post