ഹൈദരാബാദ്: അവിഹിതബന്ധത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയെ വഴക്കുപറഞ്ഞത് ആത്മഹത്യാ പ്രേരണയായി കാണാനാകില്ലെന്ന് തെലങ്കാന ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് നൽകിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതന്റെ സഹോദരി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. ജസ്റ്റിസ് കെ സുരേന്ദറിന്റേതാണ് ഉത്തരവ്.
ഭാര്യയ്ക്ക് മറ്റൊരാളുമായി വിവാഹേതരബന്ധമുണ്ടെങ്കിൽ ഭർത്താവിന് ചോദ്യം ചെയ്യാതിരിക്കാനാവില്ല. അവിഹിതബന്ധം കാരണം ഭാര്യയെ ഭർത്താവ് ശാസിക്കുന്നത് ഒരു തരത്തിലും ആത്മഹത്യയ്ക്ക് പ്രേരണയാകില്ലെന്നും തെലങ്കാന ഹൈക്കോടതി വ്യക്തമാക്കി.
ഭാര്യ മറ്റൊരാളുമായി അവിഹിതമായ അടുപ്പം പുലർത്തുന്നത് യഥാർത്ഥത്തിൽ ഭർത്താവിനെയും കുടുംബത്തെയും വ്യക്തിപരമായും സമൂഹ്യമായും പ്രതികൂലമായി ബാധിക്കും. ഭാര്യക്ക് മറ്റൊരുളമായി അവഹിത ബന്ധമുണ്ടെങ്കിൽ ഭർത്താവിന് വെറുതിയിരിക്കാൻ ആകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
ആത്മഹത്യ ചെയ്ത ആളുമായി അവിഹിതബന്ധം പുലർത്തിയ ആളെയാണ് ആത്മഹത്യ കേസിൽ പ്രതിയാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. അവിഹിതബന്ധമില്ലെങ്കിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരായ ആരോപണങ്ങൾക്ക് കഴമ്പുണ്ടായിരുന്നു. എന്നാൽ കേസിൽ മരിച്ചയാളുടെ അവിഹിതബന്ധം തെളിഞ്ഞിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.
Discussion about this post