ചെന്നൈ: അതിവേഗ ട്രെയിൻ അത്യാവശ്യമെന്ന് പറയുമ്പോഴും ലഭിച്ച സൗകര്യത്തെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങി ചിലർ. ആറുമാസത്തിനിടെ കല്ലേറ് മൂലം മൈസൂരു-ചെന്നൈ വന്ദേഭാരത് ട്രെയിനിന്റെ ജനാല ചില്ലുകൾ 64 തവണയാണ് മാറ്റിവച്ചത്. ദക്ഷിണ റെയിൽവേയ്ക്ക് കീഴിൽ ഏറ്റവും കൂടുതൽ കല്ലേറ് നേരിട്ട ട്രെയിനായി മാറിയിരിക്കുകയാണ് വന്ദേഭാരത്. കേരളത്തിൽ ഓടുന്ന വന്ദേഭാരത് ഒരു മാസം തികയ്ക്കും മുൻപ് മൂന്ന് തവണയാണ് കല്ലേറിന് ഇരയായത്.ഇതിൽ മെയ് 1ന് മലപ്പുറത്ത് നിന്നും ട്രെയിന് നേരെ കല്ലെറിഞ്ഞ താനൂർ സ്വദേശി മുഹമ്മദ് റിസ്വാൻ എന്ന 19 കാരൻ അറസ്റ്റിലായിരുന്നു. പിന്നിട് ഇയാളെ ജാമ്യത്തിൽ വിട്ടു.
2022 നവംബർ 11 ാം തിയതിയാണ് മൈസൂരു-ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ആറുമാസം പിന്നിട്ടപ്പോൾ ഇത് വരെ 64 തവണയാണ് കല്ലേറ് മൂലം ജനൽ ജില്ല് തകർന്നത്. ചെന്നൈ ഡിവിഷൻ കീഴിൽ 7 തവണ യും ജോളാപെട്ടിന് അപ്പുറം ബംഗളുരു ഡിവിഷൻ കീഴിൽ 57 തവണയാണ് കല്ലേറുണ്ടായത്.
വന്ദേ ഭാരത് ട്രെയിനുകളുടെ ഒരു വിൻഡോ പനലിന് 12,000 രൂപയാണ് വില. ഇവ ട്രെയിനിൽ ഘടിപ്പിക്കാൻ 8000 രൂപ ചിലവും. അങ്ങനെ ദക്ഷിണ റെയിൽവേക്ക് കീഴിലെ ഏറ്റവും കൂടുതൽ ഏറുകൊണ്ട മൈസൂർ- ചെന്നൈ വന്ദേ ഭരത്തിന്, 12,80,000 രൂപയാണ് ചില്ലു മാറ്റിയിടാൻ മാത്രം 6 മാസത്തിനിടെ ചിലവായത്.
Discussion about this post