തൃശൂർ: മഴക്കാലത്തിന് മുൻപ് നഗരത്തിലെ ഓടകളും കാനകളും വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളികൾക്ക് ലഭിച്ചത് ലക്ഷങ്ങളുടെ മൊതല്. വൃത്തിയാക്കുന്നതിനിടെ വലിയൊരു പൊതിക്കെട്ട് ശുചീകരണ തൊഴിലാളികൾക്ക് ലഭിക്കുകയായിരുന്നു പരിശോധനയിൽ നാല് കിലോ കഞ്ചാവാണ് സാധനമെന്ന് മനസിലായി. വിപണിയിൽ രണ്ട് ലക്ഷം രൂപയിലധികം ലഭിക്കുന്നതാണ് പൊതിക്കെട്ടിലെ കഞ്ചാവ്
നഗര ശുചീകരണത്തിനിടെ കുറുക്കൻ പാറ ബേബി മെമ്മോറിയൽ മിൽ ഹാൾ റോഡരികിലെ താഴ്ച്ചയുള്ള സ്ഥലത്ത് സാമൂഹ്യ വിരുദ്ധർ നിക്ഷേപിച്ചിരുന്ന മാലിന്യ കുഴിയിൽ നിന്നാണ് നാല് കിലോ കഞ്ചാവ് ശേഖരം കിട്ടിയത്. മാലിന്യത്തിന്യത്തി്‌റെ കൂട്ടത്തിൽ നിന്നും ലഭിച്ച രണ്ട് കവറുകളിലാക്കി രണ്ട് വലിയ പ്ലാസ്റ്റിക് ഡബ്ബകളിലായി ഭദ്രമായി പൊതിഞ്ഞ് പ്ലാസ്റ്റർ ഉപയോഗിച്ച് കെട്ടിവച്ചിരുന്ന നിലയിലായിരുന്നു.ഗ്രാം കണക്കിന് തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ചെറിയ ഇലക്ട്രിക് തൂക്കയന്ത്രവും ഇതിനോടപ്പം കണ്ടെത്തി.
രണ്ട് ദിവസം പോലും പഴക്കമില്ലാത്ത വിധത്തിലാണ് ചാക്കിൽ കഞ്ചാവ് ഡബ്ബകളിലായി സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് പെയ്ത മഴയുടെ നനവ് ചക്കിനു മുകളിലുണ്ടായിരുന്നു. എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിനെ വിവരം അറിയിച്ച ശേഷം അവരെത്തി മഹസ്സർ തയ്യാറാക്കി കഞ്ചാവ് കസ്റ്റഡിയിൽ എടുത്തു
Discussion about this post