അഹമ്മദാബാദ്: ഐപിഎൽ 2023 സീസണിലെ കിരീടപ്പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഗുജറാത്ത് ടൈറ്റൻസ് 214 റൺസെടുത്തു. സെഞ്ച്വറിയുടെ വക്കിൽ (47 പന്തിൽ 96) പുറത്തായ സായ്് സുദർശന്റെയും അർദ്ധസെഞ്ച്വറി നേടിയ വൃദ്ധിമാൻ സാഹ (39 പന്തിൽ 54) യുടെയും ഉൾപ്പെടെ പ്രകടനമികവിലാണ് ഗുജറാത്ത് ടൈറ്റൻസ് മികച്ച സ്‌കോർ നേടിയത്.
ശുഭ്മാൻ ഗിൽ 20 പന്തിൽ 39 റൺസും ഹർദിക് പാണ്ഡ്യ 12 പന്തിൽ 21 റൺസുമെടുത്തു. ചെന്നൈയ്ക്ക് വേണ്ടി മതീഷ പതിരാന രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ചെന്നൈ സൂപ്പർ കിംഗ്‌സിനായിരുന്നു ടോസ് ലഭിച്ചതെങ്കിലും അവർ പന്തെറിയാൻ തീരുമാനിക്കുകയായിരുന്നു.
ഇന്നലെയായിരുന്നു ഫൈനൽ നടക്കേണ്ടിയിരുന്നത്. എന്നാൽ കളി നടക്കേണ്ടിയിരുന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയായിരുന്നതിനാൽ രാത്രിയോടെ മത്സരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Discussion about this post