മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം സംസ്ഥാനം വിടാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. കാഡൂർ ഉറുദു നഗർ സ്വദേശികളായ തെക്കുംകര വീട്ടിൽ നൗഷാദ് (38),ഷാജി (35), മുഹമ്മദ് അലി (32), അബൂബക്കർ (64) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തീവണ്ടിയിൽ ഗോവയിലേക്ക് ആയിരുന്നു ഇവർ കടക്കാൻ ശ്രമിച്ചത്.
പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളാണ് നാല് പേരും. ഇതിൽ ഈ മാസം 17 ന് പോലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. ഇവർക്കായി ജില്ലയിൽ വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയായിരുന്നു പ്രതികൾ സംസ്ഥാനം വിടാൻ ശ്രമിച്ചത്.
ഗോവയ്ക്ക് പോകാനായി പ്രതികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മലപ്പുറം പോലീസിന് വിവരം ലഭിക്കുകയായിരുന്നു. മലപ്പുറം പോലീസിന്റെ നിർദ്ദേശത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ എത്തിയ പോലീസ് പ്രതികളെ കയ്യോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്. ഇയാൾ വിദേശത്തേക്ക് കടന്നുവെന്നാണ് സൂചന.
Discussion about this post