ന്യൂഡൽഹി: ചൈനയിൽ ലോക്ഡൗൺ തിരികെ വരുമെന്ന് റിപ്പോർട്ടുകൾ. കൊറോണ മഹാമാരി ലേകത്ത് നിന്ന് രാജ്യത്ത് പൂർണ്ണായും ഒഴിവായിട്ടില്ല. അതിനിടെയാണ് ചൈനയിൽ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന മറ്റൊരു വാർത്ത പുറത്ത് വരുന്നത്.ചൈനയിൽ ജൂൺ അവസാനത്തോടെ വീണ്ടും ലോക്ക്ഡൗണിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ.
ചൈനയിൽ വീണ്ടും ലോക്ക് ഡൗൺ വരാൻ സാധ്യതയുണ്ടെന്ന് അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജൂൺ ആദ്യത്തോടെ 6.5 കോടി കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്യപ്പെടുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ കണക്കുകളാണ് ഭയാശങ്കയ്ക്ക് കാരണമാകുന്നത്. രോഗികളുടെ എണ്ണം ഇനിയും കൂടുകയാണെങ്കിൽ ലോക്ഡൌൺ വീണ്ടും ഏർപ്പെടുത്തേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ജൂൺ അവസാനത്തോടെ, ചൈനയിൽ വീണ്ടും കൊറോണ പകർച്ചവ്യാധി വ്യാപകമായി പടർന്നുപിടിക്കും. ഇത് സാധാരണക്കാരുടെ സാമ്പത്തിക മാർഗ്ഗങ്ങളെയും ജീവിതത്തെയും നേരിട്ട് ബാധിക്കുമെന്ന് ഷാങ്ഹായിലെ ഹുവാഷാൻ ഹോസ്പിറ്റലിലെ ഇൻഫെക്ഷ്യസ് ഡിസീസസ് സെന്റർ ഡയറക്ടർ ഡോ. ഷാങ് വെൻഹോങ് പറയുന്നു . ധാരാളം പുതിയ കേസുകൾ ഉയർന്നുവരുന്നതിനാൽ, ലോക്ക്ഡൗൺ പോലുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നാണ് മനസ്സിലാക്കുന്നത്.
ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, ബെയ്ജിംഗ് സാമ്പത്തിക വികസനത്തിനായി നിരന്തരം ശ്രമിക്കുന്നു, എന്നാൽ കൊറോണ പകർച്ചവ്യാധി കാരണം രാജ്യത്തിന്റെ സാമ്പത്തിക മേഖല ദുർബലമാവുകയാണ്. കൊറോണയുടെ ആദ്യ തരംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ, അവസാന തരംഗത്തിൽ വളരെയധികം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം, കൊറോണയിൽ നിന്നുള്ള മരണനിരക്കുകൾ ഇപ്പോൾ വളരെ കുറവാണെന്നും ചൈന ചൂണ്ടിക്കാണിക്കുന്നു. കൊറോണയുടെ ലക്ഷണങ്ങളും നേരത്തത്തെപോലെ അപകടകരമല്ല. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾ ഭയപ്പെടരുതെന്നും ചൈന നിർദേശം നൽകുന്നു.
ഏപ്രിൽ മുതൽ തുടർച്ചയായി വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളിൽ ജൂൺ അവസാനത്തോടെ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് ഷാങ് പറയുന്നു.ഓരോ ആഴ്ചയും ഏകദേശം 65 ദശലക്ഷത്തോളം അതായത് ആറര കോടിയോളം പുതിയ കേസുകൾ വരുന്നു.ഈ കണക്ക് തീർച്ചയായും ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post